കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി വക്താവ് വി.വി രാജേഷ് ഉള്‍പ്പടെയുള്ളവരുടെ സ്ഥാനാര്‍ഥി പട്ടികയ്ക്കാണ് അംഗീകാരം നല്‍കിയത്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ ചലച്ചിത്ര സംവിധായകന് അലി അക്ബര്‍ ബിജെപി സ്ഥാനാര്‍ഥിയാകും. വിജയം മാനദണ്ഡമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്ന് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന തെരഞ്ഞെടുപ്പു സമതി യോഗത്തിന് ശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് പറഞ്ഞു.
എസ്എന്‍ഡിപി നിലവില്‍ ഒരു സാമുദായിക സംഘടനയാണ്. അതുകൊണ്ടു തന്നെ പ്രാദേശിക തലത്തില്‍ സഹകരണം ഉണ്ടാകുമെന്നും വി. മുരളീധരന് പറഞ്ഞു. കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗവുമായും ആര്‍എസ്പി താമരാക്ഷന്‍ വിഭാഗവുമായും സീറ്റ് ധാരണ ഉണ്ടാക്കിയിട്ടുണ്ട്. നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളെ ജില്ലാ ഘടകം നിശ്ചയിക്കും.
ബീഫ് വിവാദം കേരളത്തില്‍ അപ്രസക്തമാണ്. ബീഫ് വിവാദത്തില്‍ അധ്യാപികയെ പിന്തുണച്ച ആഭ്യന്തര മന്ത്രിയുടെ നിലപാട് ഇരിക്കുന്ന സ്ഥാനത്തിനു യോജിക്കുന്നതല്ലന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗിന്റെ താല്പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസും, സിപിഎമ്മും മത്സരിക്കുകയാണെന്നും വി. മുരളീധരന് കുറ്റപ്പെടുത്തി. ബിജെപി ദേശിയ സെക്രട്ടറി എച്ച്. രാജയ്ക്ക് പുറമേ കേരളത്തിലെ മുതിര്‍ന്ന നേതാക്കളും തെരഞ്ഞെടുപ്പു സമതി യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: