കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് സീറ്റ് വിഭജനത്തില്‍ മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ്സ് വഴങ്ങി. കോര്‍പറേഷനില്‍ കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ മുസ്ലീം ലീഗിന് മൂന്ന് സീറ്റ് കൂടുതല്‍ നല്‍കും. ജനതാദള്‍ യുണൈറ്റഡിന് ഒരു സീറ്റും അധികമായി നല്കാന് ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. കോ ണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ 45 വാര്‍ഡുകളില്‍ ജനവിധി തേടുമ്പോള്‍ മുസ്ലീം ലീഗ് 22 സീറ്റുകളിലും, ജനതാദള്‍ അഞ്ച് സീറ്റുകളിലും, സി എം പി രണ്ട് സീറ്റുകളിലും കേരളാ കോണ്‍ഗ്രസ്(എം) ഒരു സീറ്റിലും മത്സരിക്കും. ജില്ലാ പഞ്ചായത്ത് സീറ്റ് ധാരണപ്രകാരം ജില്ലാ പഞ്ചായത്തില്‍ 12 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. എട്ട് സീറ്റുകളില്‍ മുസ്ലീം ലീഗും, അഞ്ച് സീറ്റുകളില്‍ ജനതാദള്‍ യുണൈറ്റഡും ഓരോ സീറ്റുകളില്‍ വീതം കേരള കോണ്‍ഗ്രസ്(എം), സി എം പി എന്നീ ഘടക കക്ഷികളും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: