കോഴിക്കോട്: ഔഷധ വ്യാപാരികള്‍ ഒക്ടോബര്‍ 14ന് നടത്തുന്ന കടയടപ്പ് സമരം ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന് 2015 എന്ന നിയമത്തെ അട്ടിമറിക്കാനാണെ ന്നും, കച്ചവട താല്പര്യംമുന്നിര്ത്തി കേരളത്തിലെ ഷോപ്പുടമകളുടെ സംഘടനയായ എകെസിഡിഎ നടത്തുന്ന സമരം ഇരട്ടത്താപ്പാണെന്നും കേരളപ്രൈവറ്റ് ഫാര്‍സിസ്റ്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഇന്ത്യന്‍ ഫാര്‍മസി പ്രൊഫഷനെ വികസിത രാജ്യങ്ങളുടെ മാതൃകയിലേക്ക് ഉയര്‍ത്തുന്ന നിയമനിര്‍മ്മാണവുമായി ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സിലും, കേന്ദ്രഗവര്‍മെന്റും മുന്നോട്ട് വന്നിരിക്കുകയാണ്. ഫാര്‍മസി രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്നതാണ നിയമം. മരുന്നുകളുടെ മൊത്തവിതരണ കേന്ദ്രത്തിലുള്പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മുഴുവന്‍ സമയവും രജിസ്ട്രേഡ് ഫാര്‍മസിസ്റ്റ് ഉണ്ടാവണമെന്ന് വ്യവസ്ഥ നിലവില്‍വരും. ഇതിന അട്ടിമറിച്ച് യോഗ്യതയില്ലാത്തവരെ ഉപയോഗിച്ച് മരുന്ന് വിതരണം നടത്തുകയാണ് സമരത്തിന് പിന്നിലെ ലക്ഷ്യം. സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും അതുകൊണ്ട് മുഴുവന്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: