നെടുമ്പാശ്ശേരി: മാവോയിസ്റ്റ് നേതാവ് എന്നു സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയെ അങ്കമാലി പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് സ്വദേശി ജിതേന്ദ്രര്‍ മുറ (40) യെയാണ് അങ്കമാലി പോലീസ് ചമ്പന്നൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.
യു.എ.പി.എ. കേസില്‍ വാറണ്ടുള്ള ഇയാള്‍ മൂന്നു വര്‍ഷമായി ചമ്പന്നൂരില്‍ കുടുംബസമേതം ഒൡവില്‍ താമസിക്കുകയായിരുന്നു.
ജാര്‍ഖണ്ഡ് മാവോയിസ്റ്റ് ഗ്രൂപ്പിലെ കമാന്ററാണെന്ന് കരുതുന്ന ജിതേന്ദ്രര്‍ മുറക്കെതിരെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജിതേന്ദ്രര്‍ മുറ ഈ അടുത്ത ദിവസങ്ങളില്‍ നാട്ടിലേക്ക് വിളിച്ച് വിശേഷങ്ങള്‍ അറിയാന്‍ ശ്രമിച്ചതാണ് വിനയായത്. ജാര്‍ഖണ്ഡില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വധശ്രമ കേസുകളിലും പ്രതിയായ ഇയാള്‍ യു.എ.പി.എ. ആക്ട് പ്രകാരം കേസ് നിലനില്‍ക്കെയാണ് ചമ്പന്നൂരില്‍ എത്തിയത്.
ഇവിടെ കൂലി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയില്‍ ഇയാളെ തപ്പിനടന്ന ഇന്റലിജന്‍സ് ബ്യൂറോ ജിതേന്ദ്രര്‍ മുറയുടെതെന്ന് കരുതിയിരുന്ന മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അങ്കമാലിയില്‍ നിന്ന് പിടികൂടാന്‍ കഴിഞ്ഞത്. അങ്കമാലി ചമ്പന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ഇല്കട്രോപ്ലേറ്റിംഗ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. ഇയാളുടെ കുടുംബത്തേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇവരെയും ചോദ്യം ചെയ്തു വരികയാണ്. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡിയും അങ്കമാലിയില്‍ ഒളിവില്‍ താമസിക്കുന്നതിടയിലാണ് പിടിയിലാത്. മല്ലരാജറെഡി പിടിയിലായതിന് ശേഷം അങ്കമാലിയിലും പരിസരപ്രദേശത്തും താമസിച്ച് ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: