മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ കൊല്ലപ്പെട്ട കേസിലെ പ്രതി കൊച്ചിയില്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ എറണാകുളത്ത് വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട കുറ്റിക്കാടന്‍ വിനോദ്കുമാറിന്റെ കുടുംബസുഹൃത്തായ യൂസഫാണു പിടിയിലായത്.
കൊലപാതകത്തില്‍ വിനോദിന്റെ ഭാര്യ ജ്യോതിയ്ക്കും പങ്കുണ്ടെന്നു പോലീസ് പറഞ്ഞു. ജ്യോതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കൊലപാത ശ്രമത്തിനിടെ ഗുരുതര മുറിവുകള്‍ ഏറ്റ ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ അറസ്റ്റ് പോലീസ് ഉടന്‍ രേഖപ്പെടുത്തും.
തെളിവെടുപ്പിനായി പ്രതി യൂസഫിനെ പെരിന്തല്‍മണ്ണ ആശുപത്രിയിലത്തെിക്കും. വിനോദിനു മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് നിഗമനം. യൂസഫിനു ജ്യോതി ഫ്ളാറ്റ് വാഗ്ദാനം ചെയ്തിരുവെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണു വളാഞ്ചേരി ആലിന്‍ചുവടിലെ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി ഉടമയും വെണ്ടല്ലൂരിലെ വാടകവീട്ടിലെ താമസക്കാരനുമായ എറണാകുളം ഇടപ്പള്ളി സ്വദേശി കുറ്റിക്കാടന്‍ വിനോദ്കുമാറിനെ കിടപ്പുമുറിയില്‍ കഴുത്തില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ജ്യോതി വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: