പാലക്കാട്: മലയോര മേഖലകളില്‍ സപ്ലൈക്കോ നെല്ലുസംഭരണം തുടങ്ങാത്തത് കര്‍ഷകരെ വെട്ടിലാക്കി. ഇതോടെ കര്‍ഷകര്‍ കടക്കെണിയുടെ വക്കിലായി.
മലമ്പുഴ, പുതുശ്ശേരി, മരുതറോഡ് പഞ്ചായത്ത് പരിധിയില്‍ മലയോരമേഖലകളിലെ പാടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ് 20 ദിവസം കഴിഞ്ഞിട്ടും സപ്ലൈകോ സംഭരണത്തിനെത്തിയിട്ടില്ലെന്നു പാടശേഖര സമിതികള്‍ പറയുന്നു. ഈ മേഖലയിലുള്ള പന്നിമട, വടുകംപാടം, കാരക്കാട് തൂപ്പള്ളം, ചെറാട്, കടുക്കാംകുന്നം, വാരണി പാടശേഖരങ്ങളിലായി ഹെക്ടര്‍ കണക്കിനു നെല്‍കൃഷിയാണു സപ്ലൈകോയുടെ കാര്യണ്യം തേടി കൊയ്തും അല്ലാതെയുമായി കിടക്കുന്നത്.
നെല്ലു സൂക്ഷിക്കാന്‍ സ്ഥലമില്ലാത്ത കര്‍ഷകര്‍ സമയം കഴിഞ്ഞിട്ടും കൊയ്ത്ത് ആരംഭിച്ചിട്ടില്ല. വന്യമൃഗങ്ങളുടെ ശല്യംകൂടെയായതോടെ കര്‍ഷകര്‍ വെട്ടിലായിരിക്കുകയാണ്. നെല്ലിനു കാവല്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് മലയോരമേഖലയിലെ കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: