പാലക്കാട്: ഇലക്ഷന് മാതൃകാപരമായി നടത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പെരുമാറ്റചട്ടത്തെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍ ജാതിയുടെയും സമുദായങ്ങളുടേയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനുളള വേദിയായി ഉപയോഗിക്കരുത്. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ സമ്മതിദായകനോ അവര്‍ക്കു താല്പര്യമുളള വ്യക്തികള്‍ക്കോ എതിരേ സാമൂഹിക ബഹിഷ്ക്കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ പുറപ്പെടുവിക്കരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ തെരഞ്ഞെടുപ്പ് ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംബന്ധിച്ച് 1994 കേരള പഞ്ചായത്ത് രാജ് ആക്ടിലെ 124 വ്കുപ്പും മുനിസിപ്പാലിറ്റി ആക്ടിലെ 148-ാം വ്കുപ്പും കര്‍ശനമായി പാലിക്കണം.
യോഗത്തില്‍ സബ് കളക്ടര്‍ പി.ബി.നൂഹ്, ജില്ലാ പോലീസ് സൂപ്രണ്ട് എന്‍ വിജയകുമാര്‍, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ആര് വിജയകുമാര്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.ണ്ണുകോട്ട് ഭഗവതി ക്ഷേത്രം ആറാട്ടു മഹോത്സവം
പിരായിരി: ശ്രീ കണ്ണുകോട്ട് ഭഗവതി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവ് നോട്ടീസ ്ക്ഷേത്രം തന്ത്രി അണിമംഗലം വസുദേവന് നമ്പൂതിരി പ്രകാശനം ചെയ്തു.നവംബര്‍ 22 മുല് ഡിസംബര്‍ 2 വരെയാണ് ആറാട്ടുമഹോത്സവം നടത്തുന്നത്.
ക്ഷേത്രം രക്ഷാധികാരി വി അയ്യപ്പന് നായര്‍ ക്ഷേത്ര സ്രക്ഷണ സമിതി പ്രസിഡന്റ് സി മധുസൂദനന് ആറാട്ടു മഹോത്സവകമ്മിറ്റിജനറല് സെക്രട്ടറി മുരളി പാലക്കല്‍ ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി പി ശിവദാസ് ഭക്തസമാജം സെക്രട്ടറി പി രാജേഷ്, പി സതീഷ്, പി സതീഷ് കുമാര്‍ ജയചന്ദ്രന്, പ്രദീപ് കുമാര്‍, ബി വേലായുധന്, കെ മാണിക്കന് നായര്‍,യു രാജേശ്വര മേനോന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: