പാലക്കാട്: നാമ നിര്‍ദ്ദേശ പത്രിക നല്‍കേണ്ട സമയമായിട്ടും മണ്ണാര് ക്കാട് മേഖലയില്‍ സീറ്റുവിഭജനം സംബന്ധിച്ച് ലീഗ്- കോണ്‍ഗ്രസ് പോര് മുറുകുന്നു. കോട്ടേപ്പാടം പഞ്ചായത്തില്‍ ഒറ്റക്കു മത്സരിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.ചര്‍ച്ചകള്‍ പരാജപ്പെട്ടെങ്കിലും ലീഗിലെ തര്‍ക്കം പരിഹരിച്ചശേഷമേ ചര്‍ച്ച ഫലപ്രദമാവുയെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. അതേ സമയം പഞ്ചായത്ത് യുഡിഎഫ് കണ്‍വന്‍ഷനില്‍ നിന്നു വിമത ലീഗ് പക്ഷം വിട്ടു നിന്നു. ഔദ്യോഗിക പക്ഷവുമായി സഹകരിക്കാന്‍ വിമത പക്ഷം രണ്ട് ഉപാധികളാണു മുന്നോട്ടു വയ്ക്കുന്നത്. പിരിച്ചുവിടപ്പെട്ട ലീഗ് പഞ്ചായത്ത് കമ്മിറ്റിയും പുറ്റാനിക്കാട്, മലേരിയം വാര്‍ഡു കമ്മിറ്റികളും പുനഃസ്ഥാപിക്കണമെന്നാണു വിമത പക്ഷത്തിന്റെ ആവശ്യം. ഇത് അംഗീകരിച്ചാല്‍ കോട്ടോപ്പാടത്തെ മുസ്ലിം ലീഗിലെ പ്രശ്നം തീരുമെന്നാണു വിമത പക്ഷം മുന്നോട്ടുവയ്ക്കുന്നത്. അതേസമയം ഈ ആവശ്യം അംഗീകരിക്കാന്‍ ഔദ്യോഗിക പക്ഷവും തയാറല്ല. ഇതുമൂലം കോട്ടേപ്പാടം പഞ്ചായത്തിലെ സീറ്റു വിഭജനം തര്‍ക്കത്തിലായി. കോട്ടോപ്പാടം ലീഗ് തര്‍ക്കം നീളുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ ഒറ്റയ്ക്കു മല്‍സരിക്കാനുറച്ച് കോണ്‍ഗ്രസ്. നോമിനേഷന് സമര്‍പ്പിക്കേണ്ട സമയം ആയിട്ടും സീറ്റു വിഭജനം എവിടെയും എത്താത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചത്. ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിട്ടില്ല. ലീഗിലെ തര്‍ക്കം പരിഹരിച്ച ശേഷമെ ചര്‍ച്ച ചെയ്തിട്ടു കാര്യമുള്ളൂവെന്ന നിലപാടിലാണു കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: