വള്ളിക്കുന്ന്: ഇരുമുന്നണികളെയും ഞെട്ടിക്കുന്ന പ്രകടനമാണ് വള്ളിക്കുന്ന് പഞ്ചായത്തില്‍ ബിജെപി കാഴ്ചവെക്കുന്നത്. നിലവില്‍ രണ്ട് മെമ്പര്‍മാര്‍ ബിജെപിക്ക് ഇവിടുണ്ട്. ഇത്തവണ അത് വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതിനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനം ബിജെപി ആരംഭിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനോപാകര പദ്ധതികളുമായാണ് പ്രവര്‍ത്തകരുടെ ഗൃഹസമ്പര്‍ക്കങ്ങള്‍. മാറിമാറി വരുന്ന എല്‍ഡിഎഫ്-യുഡിഎഫ് ഭരണത്തില്‍ ജനങ്ങള്‍ മടുത്തു തുടങ്ങിയിരിക്കുന്നു. വികസനത്തിനും ദേശീയതക്കും ഊന്നല്‍ നല്കുന്ന ബിജെപിക്കൊപ്പം അണിനിരക്കാനാണ് നിഷ്പക്ഷവാദികാളായ ഭൂരിഭാഗം ജനങ്ങളുടെയും താല്പര്യം. എല്ലാ വാര്‍ഡുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും അന്തിമഘട്ടിത്തിലാണ്. ബിജെപിക്ക് വേണ്ടി വനിതകള്‍പോലും മത്സരരംഗത്തേക്ക് സ്വമേധയാ കടന്നുവരുന്നത് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആവേശം വര്‍ദ്ധിപ്പിക്കുന്നു. സമീപകാലത്ത് ഇരുമുന്നണികളില്‍ നിന്നും ധാരാളം പേരാണ് ബിജെപിയിലേക്ക് വന്നത്. എല്ലാവര്ക്കും തുല്യനീതി എന്ന മുദ്രവാക്യം ഉയര്‍ത്തി നിലകൊള്ളുന്ന ബിജെപിയില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം വെറുതെയാവില്ലെന്ന കാര്യത്തില്‍ സംശയമില്ല.
നിലവിലെ ഭരണകക്ഷിയായ യുഡിഎഫും വലിയ പ്രതീക്ഷയിലാണ്. പക്ഷേ മുന്നണിയിലെ പ്രശ്നങ്ങള്‍ ഇവരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. കഴിഞ്ഞ തവണ വിമതരുടെ ശല്ല്യം ഉണ്ടായിരുന്നിട്ടും ഭരണം കിട്ടിയെന്നതാണ് ഏക ആശ്വാസം. പക്ഷേ ഘടകകക്ഷികളെ ലീഗ് അടിച്ചമര്‍ത്തുകയാണെന്ന പരാതിയുമായി ജനാതദള്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഭരണകാലയളവില്‍ വള്ളിക്കുന്ന് പഞ്ചായത്തില്‍ മൂന്ന് പ്രസിഡന്റുമാരാണ് ഭരിച്ചത്. പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു അംഗം രാജിവെക്കുക പോലും ചെയ്തിരുന്നു.
നാട്ടുകാരെ കൂടാതെ യുഡിഎഫ് അണികളും ഭരണത്തില്‍ അസംതൃപ്തരാണ്. പ്രസിഡന്റ് സ്ഥാനം എസ്സി സംവരണമായതിനാല്‍ പ്രമുഖ നേതാക്കള്‍ മത്സരത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. സമയബന്ധിതമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതും പ്രശ്നമായി തുടരുന്നു.
പതിനഞ്ച് വര്‍ഷമായി എല്‍ഡിഎഫ് ആണ് പഞ്ചായത്ത് ഭരിച്ചത്. ദുര്‍ഭരണത്തെ തുടര്‍ന്ന് കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെടുകയായിരുന്നു.
ഇത്തവണ തിരിച്ചുപിടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും എല്‍ഡിഎഫ് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. യുഡിഎഫിന്റെ ഭരണപരാജയത്തില്‍ കൃത്യസമയത്ത് പ്രതികരിക്കാത്തതും അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിനും ജനങ്ങള്‍ വിധിയെഴുതുമെന്ന കാര്യത്തില്‍ സംശമില്ല. എല്‍ഡിഎഫിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം അണികള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: