കണ്ണൂര്‍: അധികൃതരുടെ അവഗണനമൂലം കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക നിയമപഠനകേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കില്‍. നിലവില്‍ നിയമപഠന കേന്ദ്രത്തില്‍ പഞ്ചവത്സര കോഴ്സുകളാണ് നടക്കുന്നതെങ്കിലും ആവശ്യമായ അധ്യാപകരുടെ അഭാവം കാരണം ഇത് ഏഴു വര്‍ഷം വരെ നീളുകയാണ്. 2009-2014. 2010-2015 ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ കോഴ്സ് കാലവധി കഴിഞ്ഞിട്ടും നിലവില്‍ ഇവിടെ തുടരുകയാണ്. ഒമ്പതാം സെമസ്റ്ററിലെത്തേണ്ട 2011 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ അഞ്ചാമത്തെ സെമസ്റ്ററിലെ പരീക്ഷ കഴിഞ്ഞ് നാലാമത്തെ സെമസ്റ്ററിലെ പരീക്ഷാഫലവും കാത്ത് ഏഴാമത്തെ സെമസ്റ്ററില്‍ ഇരിക്കുകയാണ്. നിലവില്‍ അവര്‍ക്ക് ഒരു വര്‍ഷമാണ് നഷ്ടമാകുന്നത്. ആവശ്യമായ അധ്യാപകരുടെ അഭാവമാണ് കോഴ്സ് കാലാവധി നീളാന്‍ കാരണമാകുന്നത്. ഇംഗ്ലീഷ് വിഭാഗത്തിന് മൂന്ന് താത്കാലിക അധ്യാപികമാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ അമിത ജോലിഭാരം കാരണം ജോലി ഉപേക്ഷിച്ച് പോയിരിക്കുകയാണ്. സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക നിയമപഠന കേന്ദ്രമായിട്ടും ഇവിടെ അക്കാദമിക് കലണ്ടറുകളോ പരീക്ഷാ കലണ്ടറുകളോ ഇല്ലാത്തതിനാല്‍ എല്ലാ സെമസ്റ്റര്‍ പരീക്ഷകളും ക്രമം തെറ്റിയാണ് നടക്കുന്നത്. ഇതുകാരണം പലര്‍ക്കും സപ്ലിമെന്ററി പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടപ്പെടുകയാണ്. 26 മണിക്കൂര്‍ കൈകാര്യം ചെയ്യേണ്ട ഇംഗ്ലീഷ് വിഷയത്തിന് ഇപ്പോള്‍ ഒര് അധ്യാപിക മാത്രമാണുള്ളത്. ഇവര്‍ക്ക് മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് എടുക്കുന്നത് അസാധ്യമായതിനാല്‍ ക്ലാസുകളില്‍ ഓട്ടപ്രദക്ഷിണം നടത്തി ഇന്റേണല്‍ മാര്‍ക്ക് യഥേഷ്ടം നല്കി പ്രശ്നം പരിഹരിക്കുകയാണ് പതിവ്. എല്‍എല്‍ബി വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ ലാബില്ല. എല്‍എല്‍ബി കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറിയപ്പോള്‍ ഉദ്ഘാടനത്തിനായി മറ്റ് വകുപ്പുകളില്‍ നിന്നും കമ്പ്യൂട്ടറുകള്‍ കൊണ്ടുവെക്കുകയായിരുന്നു. അവയെല്ലാം തിരിച്ചുകൊണ്ടുപോയപ്പോള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത മൂന്ന് കമ്പ്യൂട്ടറുകളാണ് ഇപ്പോഴുള്ളത്. ലൈബ്രറിയുടെ സ്ഥിതിയും ഏറെ ദുരിതപൂര്‍ണമാണ്. ഓഫീസുകളില്‍ ആവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ അധ്യാപകരാണ് ഈ ജോലി കൂടി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് അധ്യാപനത്തിനും സമയം കിട്ടാത്ത അവസ്ഥായുള്ളത്. ഇതുകാരണം ക്ലാസുകളുടെ എണ്ണം ശതമാനത്തിലേക്ക് മാറ്റുമ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഹാജര്‍ നില കുറവാകുന്നതായും പരാതിയുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിയും ഇവിടെ യാഥാര്‍ത്ഥ്യമായിട്ടില്ല. ലോ ഡിപ്പാര്‍ട്ട്മെന്റിലെ ലൈബ്രറിയില്‍ ലോ ജേര്‍ണല്‍സ് ഇല്ലെന്ന് മാത്രമല്ല, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങള്‍ക്ക് ആവശ്യമായ പുസ്തകങ്ങളും ഇല്ലാത്ത അവസ്ഥയാണുള്ളത്. കെട്ടിടവും പരിസര പ്രദേശവും കാടുമൂടിക്കിടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഭയത്തോടെയാണ് ഇവിടെയെത്തുന്നത്. ഈ സ്ഥാപനത്തിന്റെ പരിഹരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: