തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി പ്രവാസി മലയാളി വികസിപ്പിച്ചടുത്ത ഇ ടോയ്ലറ്റുകള് കേരളത്തിലെത്തുന്നു. തദ്ദേശ സ്ഥാപനങ്ങളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും പിന്തുണയോടെ സ്ക്കുളുകളിലും പൊതു സ്ഥലങ്ങളിലും വ്യാപകമായി സ്ഥാപിക്കാനാണ് നീക്കം.
ഗുജറാത്തില്‍ വന്‍ സ്വീകാര്യതയും പ്രചാരവും ലഭിച്ച ഇക്കോ ടോയ്ലറ്റിന് രാജ്യത്തുടനീളം ആവശ്യമുയര്‍ന്നിട്ടുണ്ടെന്ന് രൂപകല്പന ചെയ്ത മലയാളിയായ ഹരി പി നായര്‍ മീറ്റ് ദ പ്രസ്സില്‍ പറഞ്ഞു. വര്‍ഷങ്ങളായി അഹമ്മദാബാദില്‍ എഞ്ചീനീയറിംഗ് കമ്പനികള്‍ നടത്തുന്ന ഹരി തിരുവനന്തപുരം സ്വദേശിയാണ്
ഓട്ടോമാറ്റിക് ഫ്ളോര്‍ ക്ളീനിങ്ങ്, ഓട്ടോമാറ്റിക് ക്ളോസെറ്റ്, ചൂട് നിയന്തിക്കാനുള്ള പഫ് ഇന്സുലേഷന്, എല്‍ഇഡി ലൈറ്റുകള്‍, വെന്റിലേഷന് എന്നിവയൊക്കെ ഇക്കോ ടോയ്ലറ്റിന്റെ പ്രത്യേകതയാണ്. വനിതകള്‍ക്കുള്ള ടോയ്ലറ്റില് സാനിട്ടറി നാപ്കിന് ഇന്‍സിനറേറ്റര്‍ ഉണ്ടാകും.
ഹരിയുടെ ഉടമസ്ഥതയിലുള്ള ക്രസന്‍സ് ടെക്് കമ്പനിയാണ് ഇക്കോ ടോയ്ലറ്റുകള് നിര്‍മ്മിക്കുന്നത്. ടോയ്ലറ്റുകള്‍ക്കൊപ്പം പൂര്‍ണമായി ഓട്ടോമാറ്റിക് ആയി പ്രവര്ത്തിക്കുന്നആരോ പഌന്റും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പഌന്റില്‍ നിന്ന് പുറന്തള്ളുന്ന വെള്ളം ഇക്കോ ടോയിലറ്റില്‍ ഉപയോഗിക്കാം.
മലയാളിയും ഗുജറാത്തില്‍ ബിസിനസ്സുകാരനുമായ ഹരി ഉണ്ണിത്താന്റെ ഉടമസ്ഥതയിലുള്ള പ്യുവര്‍ സിപ്പ്്് എന്ന കമ്പനിയാണ് ഇന്ത്യയിലെ വിതരണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി രാജന് ജോസിനാണ് കേരളത്തിലെ ചുമതല
ഹരി ഉണ്ണിത്താന്, രാജന് ജോസ് , കേസരി ട്രസ്റ്റ് പ്രസിഡന്റ് സി.റഹിം, സെക്രട്ടറി ബി എസ് പ്രസന്നന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: