ന്യൂദല്‍ഹി: തപാല്‍ വകുപ്പിന്റെ മുഖം മാറുന്നു. വകുപ്പ് മെച്ചപ്പെടുത്തുകയും വൈവിധ്യവല്ക്കരിക്കരിക്കുകയും ഉപഭോക്താക്കള്‍ക്ക് നല്ല സേവനവും നല്‍കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഇന്‍ഷ്വറന്‍സ്, ചെറുകിട നിക്ഷേപം, സ്ഥിര നിക്ഷേപം തുടങ്ങിയവ ആരംഭിക്കുന്നു. പത്തു ലക്ഷം വരെ തുക ലഭിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക ഇന്‍ഷ്വറന്‍സും ആരംഭിക്കാന്‍ പദ്ധതിയുണ്ട്.
രാജ്യത്തൊട്ടാകെ 160,000 പോസ്റ്റ് ഓഫീസുകളുണ്ട്. 45000 പോസ്റ്റുമാന്മാരും 250,000 എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റല്‍ ജീവനക്കാരുമുണ്ട്. ഇവരെ ഉപയോഗിച്ച് ഇത്തരം സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ആലോചന.
അടുത്ത വര്‍ഷം മികച്ച രീതിയില്‍ ഇന്‍ഷ്വറന്‍സ് തുടങ്ങും. തപാല്‍വകുപ്പ് സെക്രട്ടറി കാവേരി ബാനര്‍ജി പറഞ്ഞു. തങ്ങളുടെ പദ്ധതിക്ക് അനുമതി തേടി ഉടന്‍ ഇന്‍ഷ്വറന്‍സ് റഗുലേറ്ററി അതോറിറ്റിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ തപാല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് എന്നിവയുണ്ട്. ഇതുവഴി തപാല്‍വകുപ്പിന് 56,000 കോടി രൂപയുടെ ഫണ്ടുമുണ്ട്. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ഇത് 500 ഇരട്ടിയാക്കാനാണ് തപാല്‍ വകുപ്പിന്റെ പദ്ധതി. അടല്‍ പെന്ഷന് യോജന ഏറ്റെടുത്ത് നടത്താനും തപാല്‍വകുപ്പിന് പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: