ന്യൂദല്‍ഹി : ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം ഭൂരിപക്ഷം നേടുമെന്ന് സര്‍വ്വേ. സീ ന്യൂസിന്റെ നേതൃത്വത്തില്‍ ജനതാ കാ മൂഡ് എന്ന പേരില്‍ മൂന്നു ദിവസമായി നടത്തിയ സര്‍വ്വേയിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യം ഉറ്റു നോക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 162 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് ജെഡി(യു), ആര്‍ജെഡി സഖ്യത്തിന് 51 സീറ്റും ലഭിക്കും.
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം തിങ്കളാഴ്ച ആരംഭിക്കും. സീറ്റു സംബന്ധിച്ച പ്രവചനങ്ങള്‍ പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് ഒന്നു കൂടി ചൂടുപുടിച്ചിരിക്കുകയാണ്. ബിജപി, എല്‍ജെപി, ആര്‍എല്‍എസ്പി, എച്ച്എഎം എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യം ഭൂരിപക്ഷം നേടുമെന്നാണ് സീന്യൂസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നീതീഷ് കുമാറിന്റേയും ലാലു പ്രസാദ് യാദവ് സഖ്യത്തിനോടുള്ള സംസ്ഥാനത്തെ ജനതയ്ക്കുള്ള അതൃപ്തി കുറവ് വോട്ടില്‍ പ്രതിഫലിക്കും. അതുകൊണ്ടു തന്നെ സഖ്യം 51 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
മൊത്തം വോട്ടിന്റെ 54.8 ശതമാനം ഇത്തവണ എന്‍ഡിഎ പെട്ടിക്കുള്ളിലാക്കും. ബാക്കി 40.2 ശതമാനം ജെഡി(യു), ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യവും മറ്റു പാര്‍ട്ടികളും സ്വതന്ത്ര കക്ഷികളും ആറു ശതമാനം വരേയും സീറ്റു നേടും. സംസ്ഥാനത്തെ മുന്നാക്ക സമുദായവും മഹാദളിത വിഭാഗത്തിന്റെ ഭൂരിഭാഗം വോട്ടുകളും ഇത്തവണ എന്‍ഡിഎയ്ക്കാകും. യാദവ സമുദായത്തിന്റെ പിന്തുണ ആര്‍ജെഡി, ജെഡി(യു) സഖ്യത്തിനാകുമെങ്കിലും 36 ശതമാനം വോട്ടുകള്‍ മാത്രമേ അവര്‍ക്ക് നേടാന്‍ സാധിക്കൂ. അതേസമയം മുസ്ലിം സമുദായത്തിന്റെ 35 ശതമാനം വോട്ട് മാത്രമാണ് എന്‍ഡിഎയ്ക്ക ലഭിക്കുക.
2010 തെരഞ്ഞെടുപ്പില്‍ ബിജെപി – ജെഡി(യു) സഖ്യത്തിന് 206 സീറ്റുകളാണ് നേടിയത്. അതേസമയം ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, രാംവിലാസ് പസ്വാന്റെ എല്‍ജെപി സഖ്യം 25 സീറ്റുകളാണ് നേടിയത്. അഞ്ചു ഘട്ടങ്ങളിലായുള്ള ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്്ടോബര്‍ 12, 16, 28 നവംബര്‍ ഒന്ന്, അഞ്ച് എന്നീ തിയതികളിലാണ് നടക്കുക. നവംബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: