തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലേ ഒരാള്‍ക്ക്് സ്ഥാനാര്ത്ഥിയാകാനാകു. എന്നാല്‍ പട്ടികയില്‍ പേരുവന്നതുകൊണ്ടുമാത്രം പോര. 18 തികഞ്ഞ ആര്‍ക്കും വോട്ടര്‍ പട്ടികയാല്‍ പേരു ചേര്‍ക്കാം. പക്ഷേ സ്ഥാനാര്ത്ഥിയാകമെങ്കില് 21 തികയണം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ സ്ഥാനാര്‍ത്ഥിക്ക് 21 വയസ്സ് പൂര്ത്തിയായിരിക്കണഎന്നതാണ് ചട്ടം.
നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങിയെങ്കിലും ആര്‍ക്കൊക്കെ മത്സരിക്കാം ആരൊക്കെ അയോഗ്യര്‍ എന്നതില്‍ തിട്ടമില്ലാതെ പലരും പത്രിക നല്കുന്നു. യോഗ്യതകളും അയോഗ്യതകളും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാതെയാണ് പലരും പത്രികയുമായി വരുന്നത്്. മത്സരിക്കുന്ന ഒരാള്‍ക്ക് പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ പട്ടികയില്‍ പേരുണ്ടായാല്‍ മതി. എന്നാല്‍ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള ആളുതന്നെയായിരിക്കണം. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഒരാള്‍ക്ക് ഒരേ സമയം ഒന്നിലധികം മണ്ഡലങ്ങളിലേക്ക്് മത്സരിക്കാം. പക്ഷേ തദ്ദേശത്തില്‍ പാടില്ല. ഒന്നില്‍ കൂടുതല്‍ വാര്‍ഡില്‍ മത്സരിച്ചാല്‍ എല്ലാ നാമനിര്‍ദ്ദേശ പത്രികകളും നിരസിക്കും.
സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, സര്‍ക്കാരോ ,തദ്ദേശ സ്വയംഭരണ സ്ഥാപനമോ നിയന്ത്രിക്കുന്ന ,കോര്പ്പറേഷന്, സര്‍ക്കാരിനോ. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനി, ബോര്ഡ്്, സര്‍വ്വകലാശാല എന്നിവയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥാനാര്‍ത്ഥിയാകുന്നതിന് അയോഗ്യനാണ്. ജീവനക്കാരില്‍ പാര്‍ട്ട്ടൈം ജീവനക്കാരും, ഓണറേറിയും കൈപ്പറ്റുന്നവരും ഉള്‍പ്പെടും. എന്നാല്‍ അംഗണവാടി ജീവനക്കാര്‍ക്കും, ആശാവര്‍ക്കര്‍മാര്‍ക്കും, സാക്ഷരതാ പ്രേരകര്‍ക്കും അയോഗ്യതയില്ല
എന്നാല്‍ സര്‍ക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കുന്നതല്ല.
കെ.എസ്സ്.ആര്.റ്റി.സിയിലെ ജീവനക്കാര്‍ക്കും, എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കും മത്സരിക്കുവാന്‍ അയോഗ്യതയുണ്ട്്്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ 179 ദിവസത്തേയ്ക്കു നിയമിക്കപ്പെടുന്ന താത്കാലിക ജീവനക്കാര്‍ക്കും സ്ഥാനാര്‍ത്ഥിയാകുവാന്‍ കഴിയില്ല
കുടുംബശ്രീ അയല്‍കൂട്ടങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അപ്പക്സ് സംഘമായ കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികളുടെ ചെയര്പേഴ്സണ്മാര്ക്ക്് മത്സരിക്കാം. പക്ഷ അവിടുത്തെ സി.ഡി.എസ്സ് അക്കൗണ്ടന്റുമാര്ക്ക പാടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: