ചെറുപുഴ: മലയോര മേഖലയില്‍ തക്കാളിപ്പനി പടരുന്നു. ഇരുപത്തഞ്ചോളം കുട്ടികള്‍ക്ക് തക്കാളിപ്പനി. കൂടുതല്‍ പ്രദേശത്ത് പനിപടുരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. കുട്ടികളുടെ ശരീരത്തില്‍ കുമുളകള് വരുന്നതിന് ഒപ്പം പനി പടരുന്നതാണ് രോഗ ലക്ഷണം. ചെറുപുഴ.ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ പ്രദേശത്താണ് തക്കാളിപ്പനി പടരുന്നത്. ദിവസേന രോഗ ലക്ഷണമുള്ള നിരവധി പേരാണ് വിവിധ ആശൂപത്രിയില്‍ ചികിത്സ തേടുന്നത്. ഇപ്പോള്‍ ചെറുപുഴ സഹകരണാശൂപത്രിയില് മാത്രം പത്തിലധികം കുട്ടികളെയാണ് തക്കാളിപ്പനി ലക്ഷണത്തെ തുര്‍ന്ന് കിടത്തി ചികിത്സിക്കുന്നത്. കുട്ടികളിലേക്കാണ് ഈ രോഗം പടര്‍ന്ന് പിടിക്കുന്നത്. എന്നാല്‍ ഇത് തടയാന്‍ ഒരു നടപടിയും ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇത്തരം രോഗം പ്രദേശത്ത് പരക്കുന്ന വിവരം പോലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അറിയില്ല. ഇപ്പോഴും മഴയും വെയിലും മൂലം ഉണ്ടാകുന്ന വ്യത്യാസമാണ് രോഗം പടരാന്‍ ഇടയാക്കുന്നത്. ടൗണുകളിലെ മാലിന്യ കൂമ്പാരങ്ങളും രോഗ പകര്ച്ചക്കിടയാക്കും. തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ അധികൃതരും ഇത് ശ്രദ്ധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: