തിരുവല്ല:അതിപുരാതനമായ സാംസ്കാരിക പൈതൃകം അവകാശപ്പെടാവുന്ന പഞ്ചായത്താണ് കവിയൂര്‍.ദക്ഷിണേന്ത്യയിലെ ബുദ്ധസംസ്കാര അവശേഷിപ്പുകള്‍ ഇപ്പോഴും ബാക്കിയുള്ള കവിയൂര്‍ ജില്ലയിലെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. പ്രത്യേകതകള്‍ ഏറെയുണ്ടങ്കിലും അവയെ ഒന്നും ഫലപ്രദമായി ഉപയോഗിക്കുവാന്‍ മാറിമാറി വന്ന ഭരണ സംവിധാനങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല.പതിനാലു വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്ന പഞ്ചായത്തില്‍ കഴിഞ്ഞ തവണ ഒന്‍പത് വാര്‍ഡുകള്‍ വലതു പക്ഷം വിജയിച്ചപ്പോള്‍ നാല് സീറ്റ് ഇടതുപക്ഷവും നേടി. ഇടതു-വലതുമുന്നണികളുടെ ആസൂത്രിത ബാന്ധവങ്ങള്ക്കിടയിലും പഞ്ചായത്തില്‍ ശക്തമായ വേരോട്ടം ഉണ്ടാക്കുവാനും ഒരുസീറ്റ് നേടിയെടുക്കുവാനും ബിജെപിക്ക് കഴിഞ്ഞ തവണ സാധിച്ചു.അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ വോട്ടാകുമെന്ന് പ്രതീക്ഷിച്ചാണ് യുഡിഎഫ് . പ്രാഥമിക സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പ്രാരംഭത്തില്‍ തന്നെ ഗ്രുപ്പ് വഴക്ക് തുടങ്ങിയ നേതൃത്തിന് ഇക്കുറി കാര്യങ്ങള്‍ എളുപ്പമാകില്ല. പ്രകടന പത്രികയില്‍ നിരത്തിയ വികസന പദ്ധതികള്‍ അവാര്‍ഡിന് വേണ്ടി മാത്രമായിരുന്നു എന്ന പ്രതിപക്ഷ പാര്‍ട്ടകളുടെ ആരോപണവും ഇതിന് ആക്കം കൂട്ടും. അതിജീവനത്തിനിടക്കയിലും അവസരം മുതലാക്കാമെന്ന പ്രതീക്ഷയിലാണ് ഇടത് പക്ഷം പോരാട്ടത്തിനിറങ്ങുക .നിലവിലെ വിഭാഗീയ പ്രശ്നങ്ങളും അഴിമതിക്കായി ഭരണ പക്ഷത്തിന് ഒത്താശ ചെയ്തുകൊടുത്തതും ഇടതിന് തിരിച്ചടിയാകും. ബഹുജന പ്രക്ഷോഭങ്ങള്‍ നല്കിയ സ്വീകാര്യത ഏറ്റെടുത്തുകൊണ്ടാണ് ബ്ിജെപി മത്സരത്തിനിറങ്ങുക .എസ്എന്‍ഡിപി അടക്കമുള്ള ഭൂരിപക്ഷസംഘടനകള്ക്ക് പുറമെ ന്യൂനപക്ഷങ്ങളും പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതായി ബിജെപി നേതൃത്വം അവകാശപ്പെടുന്നു.
കഴിഞ്ഞ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശാക്തികിരണ് പുരസ്ക്കാരം, സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുളള സ്വരാജ് ട്രോഫി, എന്നിവ നേടാന്‍ പഞ്ചായത്തിനായി.എന്നാല്‍ . ഇതിലൂടെ ലഭിച്ച 70 ലക്ഷം രൂപ വകമാറ്റി് ചിലവാക്കിയെന്ന ഗുരുതരമായ ആരോപണമാണ് ഭരണ സമിതിക്കെതിരെ ഉയര്‍ന്നത്. പ്രദേശത്തെ ചിലകൈയ്യേറ്റങ്ങള് ഒഴിപ്പിച്ച് അംഗണവാടിയും പാര്‍ക്കും നിര്‍മിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞുവെങ്കിലും ചിലകൈയ്യറ്റങ്ങളില് അധികൃതര്‍ കണ്ണടച്ചുവെന്ന ആക്ഷേപവും ഉണ്ട്.പുന്നിലം, തുമ്പൂങ്കല്‍, കളമ്പുകാട്ട് എന്നീ ലക്ഷംവീടു കോളനികളിലെ മുഴവന്‍ വീടുകളും ഏറ്റെടുത്ത് സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ നവീകരിക്കാന്‍ സാധിച്ചുവെങ്കിലും നടത്തിപ്പിലെ പോരാഴ്മകള് ഏറെ വിവാദമായി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശുഭൂമിയില്‍ മണ്ണും മനവും പദ്ധതി നടപ്പാക്കിയത് ഭരണ സമിതിയുടെ നേട്ടമാണ്.വ്ിദ്യാഭാസ ആവശ്യത്തിനായി പഞ്ചായത്ത് ഏറ്റെടുത്ത ഐഎച്ച് ആര്‍ഡി ഭൂമിയില്‍ എം.ജി സര്‍വ്വകലാശാലക്ക് കെട്ടിടം പണിയാന്‍ ആവശ്യമായ പണം വകയിരുത്താന്‍ ഭരണസമിതിക്കായില്ല. നേട്ടങ്ങള്‍ക്കിടയിലും വിവിധ പദ്ധതികളില്‍ ഭരണ സമിതി വരുത്തിയ വീഴ്ചകളും അഴിമതികളുമാണ് ഏറെ ചര്‍ച്ചവിഷയം.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ പഞ്ചായത്തില്‍ അനുവധിച്ചെങ്കിലും അവയെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ സ്ാധിച്ചില്ല.കഴിഞ്ഞ കാലയളവില്‍ അനുവധിച്ച വികസന പദ്ധതികളില്‍ ബഹുഭൂരിപക്ഷവും തോ്ട്ടഭാഗം -മനക്കച്ചിറ പ്രദേശങ്ങളിലേക്ക് മാത്രം ഒതുക്കപ്പെട്ടു. മേഖലയിലെ പട്ടികജാതി വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഭരണ സമിതിക്ക് വലിയ പരാജയമാണ് ഉണ്ടായത് ഈ പ്രദേശങ്ങളിലെ കുടിവെള്ളം,ഗ്ൃഹനിര്മ്മാണ്,പ്രത്യേക കാര്‍ഷിക പദ്ധതി, വിവിധ തൊഴില്‍ പദ്ധതി എന്നിവ അര്‍ഹതപെട്ടവര്‍ക്ക് ലഭ്യമാക്കുന്നതില്‍ ഭരണ സമിതിക്ക് വീഴ്ച പറ്റി. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലാണ് പട്ടികജാതി വിഭാഗം തിങ്ങി പാര്‍ക്കുന്നത്.ഈ മേഖലയില്‍ ഇന്ന് കാണൂന്ന വികസ പ്രവര്‍ത്തനങ്ങളില്‍ ഏറിയപങ്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക പദ്ധതി പ്രകാരം ് നേടിയെടുത്തതാണെന്ന് ് നാലാം വാര്‍ഡ് അംഗം എം.ട്ി ദിനേശ് കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.റോഡുകളും സഞ്ചാര യോഗ്യമല്ല. കുടിവെള്ള ക്ഷാമമാണ് പഞ്ചായത്ത് നേരിടുന്ന മറ്റൊരു പ്രശ്നം.കവിയൂര്‍-കുന്നന്താനം കുടിവെളള പദ്ധതി സമയബന്ധിതമായി കമ്മീഷന് ചെയ്യ്തിട്ടും പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണ്ാന്‍ ഭരണസമിതിക്കായില്ല. പ്രകടകടന പത്രികയിലെ മുഴുവന്‍ വികസന പദ്ധതികളും നടപ്പിലാക്കിയതായി യു.ഡി.എഫ് അവകാശപ്പെടുന്നു. അവാര്‍ഡിന് വേണ്ടി മാത്രമുളള പദ്ധതികള്‍ ആവിഷ്ക്കരിച്ച നടപ്പിലാക്കുകയാണ് ചെയ്തതെന്ന എല്‍.ഡി.എഫും ബിജെപിയും് ആരോപിക്കുന്നു. ഏറെ ടൂറിസം സാധ്യതകള്‍ ഉള്ള പഞ്ചായത്തില്‍ ഇവ വേണ്ട വിധം ഉപയോഗിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞില്ല.പഞ്ചായത്തില്‍ അനുവധിക്കപ്പെട്ട ടൂറിസം പദ്ധതികള്‍ എല്ലാം തന്നെ അഴിമതിയുടെ കഥകളില്‍ മുങ്ങിപ്പോയി. ഏറെ ശ്രദ്ധേയമായ കവിയുര്‍ തണ്ടര്‍ കാര്‍ണിവല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതും ഇതിന് ഒരു ഉദാഹരണം മാത്രം.പ്രദേശത്തുള്ള പുരാത ഗുഹാക്ഷേത്രത്തെ സംരക്ഷിക്കാനുള്ള പദ്ധതികളെന്നും തന്നെ വിജയിപ്പിക്കാന്‍ പഞ്ചായത്തിന് സാധ്ിച്ചില്ല.
സമീപ കാലത്ത് ഏറ്റവും അധികം സമര പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പഞ്ചായത്താണ് കവിയുര്‍.്..അഴിമതിയില്‍ മുങ്ങിയ പഞ്ചായത്തിലെ അനധികൃത ഫളാറ്റ് നിര്‍മ്മാണത്തിനെതിരെ ബിജെപി തുടക്കമിട്ട ഐതിഹാസിക പോരാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടു.വികസന പദ്ധിതികളില്‍ അഴിമതി നടത്തുന്നതിനായി ഉദ്യേഗസ്ഥ തലത്തില്‍ നടന്ന പഞ്ചായത്ത് മിനിറ്റ്സിലെ തിരുത്തലുകള്‍ ഉള്‍പ്പെടെയുള്ളകാര്യങ്ങള്‍ യഥാ സമയം ജനങ്ങളിലെത്തിക്കാനും സമരസമിതിക്കായി. മനക്കചിറയിലുള്ള ശ്രീനാരായണ കണ്വെന്ഷന് സെന്റര്‍ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നടന്ന ബഹുജന മുന്നേറ്റം വിജയത്തിലെത്തിക്കാനായി.അവാര്‍ഡുകള്‍ നേടി എടുക്കുന്നതിനായി നിരത്തിയ പദ്ധതികള്‍ക്കപ്പുറം അവയുടെ വിനിയോഗത്തിലുണ്ടായ അഴിമതി തന്നെയാകും ഈ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാന ചര്‍ച്ചാവിഷയമാവുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: