ബത്തേരി: സ്വാമി ശാശ്വതീകാനന്ദയുടെ ജലസമാധിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്ന ബിജു രമേശിനും കൂട്ടാളികള്‍ക്കുമെതിരെ കോടതിയെ സമീപിക്കുമെന്ന് എസ്എന്‍ഡിപി യോഗം ഉപാദ്ധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി വ്യക്തമാക്കി.
ശ്രീനാരായണ പ്രസ്ഥാനം ഇന്ന് നടത്തുന്ന സാമൂഹിക ഇടപെടലുകളില്‍ വിറളിപൂണ്ട സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ സംവിധാനം ചെയ്ത പുതിയ തിരക്കഥയാണ് ശാശ്വതീകാനന്ദസ്വമികളുടെ ദേഹവിയോഗവുമായി ബന്ധപ്പെട്ട് ബിജുരമേശിന്റെ ആരോപണങ്ങള്‍. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അടക്കമുളള ഏത് ഏജന്‍സി അന്വേഷണം നടത്തിയാലും അത് സ്വാഗതം ചെയ്യുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ബത്തേരിയില്‍ എസ്എന്‍ഡിപി നേത്യസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ സിപിഎം നേതാക്കളും ബിജു രമേശും സമീപദിവസങ്ങളില്‍ ഒത്തുകൂടിയതും സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പക്കലുളള തെളിവുകള്‍ പ്രതിപക്ഷനേതാവിന് കൈമാറിയെന്ന ബിജു രമേശിന്റെ ആരോപണവും വിരല്‍ചൂണ്ടുന്നത് രാഷ്ട്രീയ ഗൂഢാലോചനയിലേക്കാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ യോഗം ഡയറക്ടര്‍ രമേശ് അടിമാലി പറഞ്ഞു.
മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ പരാതി നല്‍കാതെ പ്രതിപക്ഷനേതാവിന് നല്‍കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി യൂണിയന് പ്രസിഡണ്ട് എന്‍.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി, അഡ്വ.അനില്‍ പി. ബോസ്, എം.കെ പൊന്നു, സാബു കണ്ണയ്ക്കാപറമ്പില്, ലൈജുലാല്, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: