കാണ്‍പൂര്‍: ട്വന്റി20 പരമ്പരയിലെ തിരിച്ചടി ഏകദിനത്തില്‍ മറികടക്കാന്‍ ടീം ഇന്ത്യ ഇന്ന് വീണ്ടും പാഡണിയും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാവിലെ ഒമ്പത് മുതല്‍ കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍. ട്വന്റി20യിലെ അപ്രതീക്ഷിത ജയം മത്സരത്തില്‍ മുന്‍തൂക്കം സമ്മാനിക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്ക്. കാണ്‍പൂരില്‍ കളിച്ച പന്ത്രണ്ട് ഏകദിനങ്ങളില്‍ ഒമ്പതും ജയിച്ചത് ആതിഥേയരെന്നത് ധോണിയുടെ ആത്മവിശ്വാസം.
ബാറ്റിങ് നിരയില്‍ അമ്പാട്ടി റായുഡുവിനു പകരം അജിങ്ക്യ രഹാനെ എത്താന്‍ സാധ്യത. ശിഖറും രോഹിതും ഓപ്പണ്‍ ചെയ്യും. വിരാട്, റെയ്ന, ധോണി എന്നിവര്‍ പിന്നാലെ. ഭുവനേശ്വര്‍, ഉമേഷ് യാദവ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാകും പേസ് നിരയില്‍. മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബിന്നി ബാറ്റിങ്ങിന്റെ ആഴം വര്‍ധിപ്പിക്കും. സ്പിന്‍ വിഭാഗത്തില്‍ അശ്വിനൊപ്പം അക്ഷര്‍ പട്ടേല്‍ കളിക്കാന്‍ സാധ്യത.
സന്ദര്‍ശകര്‍ക്കായി ഹാഷിം അംലയും ക്വിന്റണ്‍ ഡി കോക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ഹാഫെ ഡ്യുപ്ലെസിസ് മൂന്നാമന്. നായകന് ഡിവില്ലേഴ്സ്, ജെ.പി. ഡുമിനി, ഡേവിഡ് മില്ലര്‍ എന്നിവര്‍ പിന്നാലെ. ഡയ്ല്‍ സ്റ്റെയ്നും മോണി മോര്‍ക്കലും പേസ് ആക്രമണം നയിക്കും. കെയ്ല്‍ അബോട്ട്, ക്രിസ് മോറിസ് ഇവരില്‍ ഒരാളാകും മൂന്നാം പേസറായി എത്തുക. ഇമ്രാന് താഹിര്‍ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. ജെ.പി. ഡുമിനിയുടെ ഓഫ് ബ്രേക്കുകള്‍ പിന്തുണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: