തിരുമല: പരാധീനതകളും അവഗണനയും ഏറ്റുവാങ്ങി പകച്ചുനില്‍ക്കുകയാണ് തിരുമല വാര്‍ഡ്. രണ്ടു പതിറ്റാണ്ടായി ഇടതുമുന്നണി ഭരണം കയ്യാളുന്ന തിരുമലയില്‍ വികസനത്തിന്റെ നേരിയ ചലനംപോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെടുന്ന പത്തോളം വാര്‍ഡുകളില്‍ നിന്ന് ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന തിരുമല വില്ലേജ് ഓഫീസ് നവീകരണം ഇന്നും സ്വപ്നമായി ശേഷിക്കുന്നു. 3.5 സെന്റ് സ്ഥലം സ്വന്തമായുള്ള തിരുമല വില്ലേജ് ഓഫീസ് കെട്ടിടത്തിന് നൂറു വര്‍ഷത്തിലേറെ പഴക്കമുണ്ട്. പൊട്ടിപ്പൊളിഞ്ഞ് ഏതുനിമിഷവും നിലം പതിക്കാറായ ഓഫീസ് കെട്ടിടം പുതുക്കി പണിയുമെന്നത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. അടുത്തിടെ വില്ലേജ് ഓഫീസ് തിരുമലയില്‍ നിന്ന് മാറ്റി മുടവന്‍മുകളിലേക്ക് കൊണ്ടുപോകാന്‍ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ശ്രമവും നടന്നിരുന്നു.
റോഡുകളുടെ ശോചനീയാവസ്ഥ തിരുമല വാര്‍ഡിന്റെ ശാപം. മുപ്പത് വര്‍ഷത്തിനിപ്പുറം വികസനവും അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും തിരുമലയില്‍ കടന്നുവന്നിട്ടില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഓടാന്‍കുഴി, ആലപ്പുറം റോഡുകള്‍ ജനങ്ങള്‍ക്ക് സഞ്ചരിക്കാനാവാത്തവിധം പൊട്ടിപ്പൊളിഞ്ഞുകിടക്കാന് തുടങ്ങിയിട്ട് കാലങ്ങളായി. എള്ളുവിള റോഡിന്റെ ഒരുഭാഗം മാത്രം ടാറിംഗ് ജോലികള്‍ നടത്തി മറുഭാഗം അപകടതുരുത്തായി മാറ്റിയിരിക്കുന്നു.
കുടിവെള്ളക്ഷാമം തിരുമല വാര്‍ഡിന്റെ ശാപമാണ്. തൃചക്രപുരം ക്ഷേത്രത്തോടു ചേര്‍ന്നു കിടക്കുന്ന ലക്ഷ്മി നഗര്‍ കോളനിയിലും, ശ്രീകൃഷ്ണ നഗറിലും കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുകയാണ്. ഈ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി അധികാരത്തിലേറിയവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. ദാഹജലത്തിനായി കേഴുന്ന കോളനിവാസികളെ മനഃ പൂര്‍വ്വം മറന്ന നിലപാടാണ് കൗണ്‍സിലര്‍ വച്ചു പുലര്‍ത്തിയത്.
തിരുമല ജംഗ്ഷനിലെ കംഫര്‍ട്ട് സ്റ്റേഷന് രോഗം പരത്തുന്ന കേന്ദ്രമായി അധഃപതിച്ചിരിക്കുന്നു. ദിവസേന ആയിരക്കണക്കിനു ജനങ്ങള്‍ ആശ്രയിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന് നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തിരുമല ജംഗ്ഷനില്‍ ട്രാഫിക് സംവിധാനങ്ങളെല്ലാം താളംതെറ്റിയ നിലയിലാണ്. തിരുമലയെ പ്രതിനിധാനം ചെയ്യുന്ന എംഎല്‍എയും കൗണ്‍സിലറും ഇടതുസഹയാത്രികരായിട്ടും തങ്ങളുടെ ദു
പ്രതികരിക്കാൻ ഇവിടെ എഴുതുക: