എരുമേലി: തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളില്ലാതെ വലയുന്നു.
ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ ചിലവാര്‍ഡുകളില്‍ മാത്രം മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ അനൗദ്യോഗികമായി പ്രഖ്യാപിച്ച് വിവാദമായതാണ് മറ്റ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടത്.
എല്‍ഡിഎഫ് ഒഴക്കനാട്, മൂക്കന്‍പെട്ടി, വാഴക്കാല വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ തന്ത്രപരമായി രംഗത്തിറക്കിയെങ്കിലും എലിവാലിക്കര ചെറുവള്ളി സീറ്റിനെച്ചൊല്ലിയുള്ള വിവാദവും ഒഴക്കനാട് വാര്‍ഡിലെ ജനതാദള്‍ സ്ഥാനാര്‍ത്ഥിയുടെ വരവും മുന്നണിയേയും സിപിഎമ്മിനേയും ആശങ്കയിലാക്കിയത്. നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം തന്നെ അണികളിലും കമ്മറ്റി ഭാരവാഹികളിലും പ്രതിഷേധത്തിന് വഴിയൊരുക്കിയതാണ് തദ്ദേശതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടാന്‍ കാരണമായത്.
ചില വാര്‍ഡുകളിലെ വിമത സ്ഥാനാര്‍ത്ഥിയെ അടക്കം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളെ മത്സരത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യവുമായി എല്‍ഡിഎഫ് നേതാക്കള്‍ തന്നെ രംഗത്തെത്തിയതും വന്‍ പരാജയഭീതിയിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എരുമേലി മുക്കൂട്ടുതറ സിപിഎം ലോക്കല്‍ കമ്മറ്റികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ കമ്മറ്റിവച്ച ഫോര്‍മുലകളിലെ അപകടം മണത്തറിഞ്ഞ ചില ലോക്കല്‍ കമ്മറ്റി നേതാക്കള്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: