കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാജന് തലശേരി മുന്‍സിപ്പല്‍ സെക്രട്ടറിക്കും ചന്ദ്രശേഖരന് കണ്ണൂര്‍ കളക്ടര്‍ക്കുമാണ് പത്രിക നല്‍കിയത്. ഇന്ന് ഉച്ചയോടടുത്താണ് പത്രിക സമര്‍പ്പിച്ചത്.
ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നും നഗരസഭാ ഓഫീസിലേക്ക് പ്രകടനമായിട്ടെത്തിയാണ് ഇടതു സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്.
അതേസമയം കൊല്ലപ്പെട്ട മുഹമ്മദ് ഫസലിന്റെ ഭാര്യ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സെയ്ദാര്‍പള്ളി അച്ചാരത്ത് റോഡിലെ മറിയം ഫസലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥിയായി കൈവട്ടം വാര്‍ഡില്‍ മത്സരിക്കുന്നത്. ഈ കേസിലെ പ്രതികളാണ് കാരായിമാര്‍.
കാരായി രാജന് ജില്ലാ പഞ്ചായത്തിലേക്ക് പാട്യം ഡിവിഷനില്‍ നിന്നും കാരായി ചന്ദ്രശേഖരന് തലശേരി നഗരസഭയിലേക്ക് ചെള്ളക്കര വാര്‍ഡില്‍ നിന്നും ജനവിധി തേടുന്നതിനു പിന്നാലെയാണ് ഫസല്‍ കേസ് സിബിഐ അന്വേഷണത്തിലേക്കെത്തിച്ച ഹര്‍ജിക്കാരിയായ മറിയം ഫസലും മത്സര രംഗത്തേക്ക് എത്തിയിട്ടുള്ളത്. ഇടതു സ്വതന്ത്ര ഐറിന് സ്റ്റീഫനാണ് ഇവിടെ മറിയം ഫസലിനെ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: