ന്യൂദല്‍ഹി : പരിസ്ഥിതി നിയമം കര്‍ശനമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ കരട് ബില്‍ പ്രസിദ്ധീകരിച്ചു. ഇനി മുതല്‍ പരിസ്ഥിതി നിയമം ലംഘിച്ചാല്‍ 20 കോടി രൂപ പിഴയും ജീവപര്യന്തം തടവ് ശിക്ഷയും കരടില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്ലില്‍ രണ്ടു ദിവസം കൂടി ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.
ക്വാറി ഖനനം മേഖലകള്‍ക്കും കരട് ബില്ലില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് കിലോമീറ്ററിനുള്ളില്‍ പരിസ്ഥിതി നാശം വരുത്തിയാല്‍ അഞ്ചുകോടി മുതല്‍ പത്തുകോടിവരെ പിഴ ഈടാക്കും. പരിസ്ഥിതി നാശം 10 ഏക്കറിന് മുകളിലാണെങ്കില്‍ ഇരുപത് കോടിരൂപയാണ് പിഴയടക്കേണ്ടി വരിക.
ശിക്ഷയുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഹരിത ട്രൈബ്യൂണല്‍ വഴി മാത്രമായിരിക്കും സ്വീകരിക്കുക. അപ്പീല്‍ നല്കണമെങ്കില് പിഴയുടെ 75 ശതമാനം കെട്ടിവെക്കുകയും വേണം. 1986ലെ പരിസ്ഥിതി നിയമങ്ങള്‍ക്കാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് പരിസ്ഥിതി നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും അഞ്ചു വര്‍ഷം തടവുമാണ് വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: