ഇടുക്കി:ഹൈറേഞ്ച് സംരക്ഷണ സമിതി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്ന് സമിതി രക്ഷാധികാരിയും എന്‍എസ്എസ് ഹൈറേഞ്ച് യൂണിയന് പ്രസിഡന്റുമായ ആര്. മണിക്കുട്ടന് ജന്മഭൂമിയോട് പറഞ്ഞു. ഇടതുപക്ഷവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി സീറ്റ് ധാരണയിലെത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സമിതിയുടെ നിലപാട് രക്ഷാധികാരി പങ്കുവച്ചത്.
ഒരു മുന്നണികളുമായും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയിട്ടില്ല. സമിതിയുടെ കീഴിലുള്ള പ്രാദേശിക കര്‍ഷക സംഘടനകള്‍ ചിലയിടങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിക്കുന്നുണ്ട്. ഈ മത്സരങ്ങള്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാടുകളില്‍ വെള്ളംചേര്ക്കാവുന്ന തരത്തിലുള്ളവയല്ല. പട്ടയം, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ എന്നിവയില്‍ സമതിയുടെ നിലപാടുമായി യോജിക്കുന്നവര്ക്കേ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യൂ. കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി നിലപാടുകളില്‍ സമിതിക്ക് പ്രതീക്ഷയുണ്ട്. കഴിഞ്ഞ വര്‍ഷം കേന്ദ്ര പരിസ്ഥി മന്ത്രി പ്രകാശ്ജാവദേക്കര്‍ തൃശൂരിലെത്തിയപ്പോള്‍ സമിതി ഹൈറേഞ്ചിലെ പ്രശ്നങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കിയിരുന്നു. ജനവാസ മേഖല, തോട്ടം മേഖല, കാര്‍ഷിക മേഖല എന്നിവയെ തകര്‍ക്കുന്ന ഒരു നിലപാടും സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും മണിക്കുട്ടന് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി പ്രശ്നത്തില്‍ നല്കിയ ഉറപ്പ് മനസിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രശ്നത്തില്‍ കൃത്യമായ നിലപാടുള്ളവരും അഴിമതിക്കാരല്ലാത്തവരും പൊതുജനാഭിപ്രായമുള്ളവരുമായ ജനപ്രതിനിധികള്‍ വിജയിച്ചുവരണമെന്ന ഒറ്റ നിലപാട് മാത്രമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സമിതിക്കുള്ളത്.ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇടവരുത്താത്ത രീതിയില്‍ മണിക്കുട്ടന് നയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: