ആലപ്പുഴ: റോഡിലെ അനധികൃത ബോര്‍ഡുകളും മറ്റും തെരഞ്ഞെടുപ്പു പ്രമാണിച്ച് നീക്കം ചെയ്യണമെന്ന് ആവശ്യമുയരുന്നു. ഗതാഗതവും കാല്‍നടയാത്രയും കാഴ്ചയും തടസ്സപ്പെടുത്തുന്ന ബോര്‍ഡുകളും തൂണുകളും അടക്കമുള്ള എല്ലാ അനധികൃത നിര്‍മിതികളും ഏച്ചുകെട്ടലുകളും 2015ലെ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നിയമപ്രകാരം എടുത്തു നീക്കേണ്ടതുണ്ട്. ഈ അവസരം ഫലപ്രദമായി വിനിയോഗിച്ച് ആലപ്പുഴ നഗരത്തിലെ ഗതാഗതം സുഗമമാക്കാനുള്ള നടപടി നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്ന അവസാന തീയതിയില്‍ തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കണമെന്നാണ് ആവശ്യം.
ഇത്തരം അനധികൃത വസ്തുക്കള്‍ എടുത്തു നീക്കണമെന്ന പൊതുജന ആവശ്യം നിരന്തരമായി ഉയരുന്നുണ്ടെങ്കിലും, കഴിഞ്ഞ പല മാസങ്ങളായി അധികൃതര്‍ ആവര്‍ത്തിച്ചു ഉത്തരവു പുറപ്പെടുവിക്കുന്നതല്ലാതെ റോഡില്‍ പ്രത്യേക മാറ്റമൊന്നും കാണാറില്ല.
ഇങ്ങനെ നീക്കം ചെയ്യുന്നതിന്റെ സ്ഥാനത്ത് ഭാവിയില്‍ പുതുതായി കൈയേറി എന്തെങ്കിലും അനധികൃതമായി സ്ഥാപിക്കുന്നവര്‍ക്ക് എതിരെ ഉടനടി നടപടി സ്വീകരിക്കാനുള്ള സ്ഥിരം സംവിധാനത്തിനും ഏര്പ്പാടുണ്ടാക്കേണ്ടിയിരിക്കുന്നു. ജില്ലാ കോടതി അടക്കമുള്ള പൊതുസ്ഥാപനങ്ങളുടെ മുന്നില്‍പ്പോലും നിയമം നടപ്പിലാക്കാനാകാത്തത് ആക്ഷേപകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: