കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുന്നണി ബന്ധങ്ങള്ാ വഴിമാറുന്നു. യുഡിഎഫിലും എല്‍ഡിഎഫിലും പടലപ്പിണക്കങ്ങള്‍ പടരുകയാണ്.കോഴിക്കോട് ജില്ലയില്‍ സിപിഎമ്മും ജനതാദള്‍ എസും ജില്ലാ പഞ്ചായത്തില്‍ പരസ്പരം മത്സരിക്കും. ജനതാദള്‍ എസ് ഏഴിടത്താണ് എല്‍ഡിഎഫിനെതിരെ മത്സര രംഗത്തുള്ളത്. മുക്കം, തിരുവമ്പാടി മേഖലകളില്‍ സിപിഐ മത്സരത്തില്‍ നിന്നും പിന്മാറി. സിപിഎമ്മിനുവേണ്ടിപ്രചാരണത്തനിറങ്ങേണ്ടതില്ലെന്നാണ് സിപിഐ നിലപാട്. കോര്‍പ്പറേഷനിലും ജില്ലാപഞ്ചായത്തിലും തോല്‍ക്കുന്ന സീറ്റുകളിലാണ് സിപിഐക്ക് നല്‍കിയതെന്ന് നേതൃത്വം പരാതിപ്പെടുന്നു. മുക്കം മുന്‍സിപ്പാലിറ്റിയില്‍ എന്‍സിപി എല്‍ഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
സിപിഎമ്മിനുള്ളിലെ ഗ്രൂപ്പ് വഴക്കിനു പുറമെയാണ് മുന്നണിയിലെ അസ്വാരസ്യങ്ങള്‍. കോഴിക്കോട് ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എന്ന നിലയില്‍ മുന്‍ മേയര്‍ എം.എം. പത്മവതിയെ ഉയര്‍ത്തിക്കാട്ടുന്നതിനെതിരെ കലാപക്കൊടി ഉയര്‍ന്നു. നിലവില്‍ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാനമ്മ കുഞ്ഞുണ്ണിയെ തഴയാനാണ് പത്മാവതിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നാണ് വിമര്‍ശനം.
എന്നാല്‍ ജാനമ്മ കുഞ്ഞുണ്ണിയെ സ്ഥാനാര്ത്ഥിയാക്കുന്നതിനതിരെ പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നുവെന്നും ഔദ്യോഗിക നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. തര്‍ക്കത്തെ തുടര്‍ന്ന് അവസാന ലിസ്റ്റിലാണ് ജാനമ്മ കുഞ്ഞുണ്ണി ഇടംപിടിച്ചത്.യുഡിഎഫില്‍ പ്രബല കക്ഷികളായ കോണ്‍ഗ്രസും ലീഗും പരസ്പരം മത്സരത്തിലാണ്. ജില്ലയില്‍ നാദാപുരം മേഖലയില്‍ കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തിയാണ് ലീഗ് മുന്നോട്ട് പോകുന്നത്.
വാണിമേലില്‍ കഴിഞ്ഞതവണ മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മില്‍ പരസ്പരം മത്സരിച്ചിരുന്നു. മലപ്പുറം ജില്ലയില്‍ 20 പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസും ലീഗും മത്സരിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി,ആര്യാടന് മുഹമ്മദ് എന്നിവരുടെ മണ്ഡലങ്ങളടക്കം ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത പോരിലാണ്. എട്ട് പഞ്ചായത്തുകളില്‍ സൗഹൃദ മത്സരം തന്നെ അവശേഷിക്കുമെന്നാണ് നേതാക്കള്‍ ഉറപ്പിച്ചു. പറയുന്നത്. കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗവും കോഴിക്കോട് യുഡിഎഫില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. അവര്‍ യുഡിഎഫിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: