കൊട്ടാരക്കര: അനശ്വര നടന് കൊട്ടാരക്കര ശ്രീധരന്‍നായരുടെ മരുമകന് അഡ്വ. കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നഗരസഭയില്‍ മത്സരിക്കുന്നു. ഡിവിഷന് 28 ചെന്തറ വാര്‍ഡില്‍ നിന്നും താമരചിഹ്നത്തിലാണ് കൃഷ്ണകുമാര്‍ ജനവിധി തേടുന്നത്. തപസ്യ കലാസാഹിത്യവേദിയുടെ കൊല്ലം ജില്ലാ ഉപാദ്ധ്യക്ഷനാണ് കൊട്ടാരക്കര ബാറിലെ ഈ അഭിഭാഷകന്. കൊട്ടാരക്കരശ്രീധരന്നായരുടെ ഭാര്യ വിജയലക്ഷ്മി ഗണപതിക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ ഇദ്ദേഹത്തിന് ഒപ്പമാണ് താമസം. മുന്നണിഭരണത്തിന് അന്ത്യംകുറിക്കാന്‍ വോട്ടര്‍മാര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന ശുഭപ്രതീക്ഷയിലാണ് കൃഷ്ണകുമാര്‍.
പഴശ്ശിരാജയായും വേലുത്തമ്പിയായും അരങ്ങിലും വെള്ളിത്തിരയിലും രാഷ്ട്രതന്ത്രത്തിന്റെ അനശ്വരചിത്രങ്ങള്‍ വരച്ചിട്ട കൊട്ടാരക്കരയുടെ പെരുമ കൃഷ്ണകുമാറിനെ തുണയ്ക്കും. ലളിതമായ പെരുമാറ്റവും ആകര്‍ഷകമായ സംഭാഷണചാതുരിയും മികച്ച സംഘടനാപാടവവുമാണ് ആദ്യ നഗരസഭാ തെരഞ്ഞെടുപ്പില്‍ത്തന്നെ കൃഷ്ണകുമാറിനെ രംഗത്തിറക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.
കൊട്ടാരക്കര തമ്പുരാന് സ്മാരകത്തെ കുടിയിറക്കാനുള്ള സര്‍ക്കാര്‍ പരിശ്രമങ്ങള്‍ക്കെതിരെ തപസ്യയുടെ നേതൃത്വത്തില്‍ നടന്ന അഭിപ്രായരൂപീകരണ പരിശ്രമങ്ങളില്‍ മുന്‍കൈയെടുത്തത് അഡ്വ. കൃഷ്ണകുമാറാണ്. തങ്ങളുടെ നാടിന്റെ പേര് അനശ്വരമാക്കിയ കൊട്ടാരക്കരയുടെ കുടുംബത്തില്‍നിന്ന് ആദ്യമായി ജനകീയ പോരാട്ടത്തിനിറങ്ങിയ കൃഷ്ണകുമാറിനെ ആവേശപൂര്‍വം വരവേല്‍ക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: