കോട്ടയം: അനധികൃതമായി വീട്ടില്‍ ഗ്യാസ് സിലണ്ടറുകള്‍ സൂക്ഷിച്ച് നിറച്ച് വിതരണം ചെയ്തകേസില്‍ കണ്ണൂര്സ്വദേശി പിടിയില്‍.
കണ്ണൂര്‍ പാതിയാട് സ്വദേശി ചുങ്കം മള്ളൂശേരി കിഴക്കേതില്‍ പുത്തന്‍പുരയില്‍ താമസിക്കുന്ന മെഹബൂബിനെ (41) ഷാഡോ പൊലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പി വി.അജിതിന് ലഭിച്ചരഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്.
നഗരത്തിലെ ഗ്യാസ് ഏജന്‍സികളുടെ സഹായത്തോടെ ഗാര്ഹികപാചകസിലണ്ടറുകള് വാങ്ങി മള്ളൂശേരി പാടത്തിനുസമീപത്തെ വീട്ടിലെ ഗോഡൗണില്‍ സൂക്ഷിച്ച് വാണിജ്യസിലണ്ടറുകളിലേക്ക് നിറച്ച് ഉയര്‍ന്നവിലക്ക് വില്പന നടത്തുകയായിരുന്നു.
ഗാര്ഹികപാചകസിലണ്ടറുകളില്നിന്ന് ഗ്യാസ് കണ്‍വേര്‍ട്ടര്‍ ഉപയോഗിച്ച് ഗ്യാസ് പകര്‍ത്തിയശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ക്ക് 1000 രൂപക്ക് മറിച്ചുവില്‍ക്കുകയായിരുന്നു. വീട്ടില്‍നടത്തിയ പരിശോധനയില്‍ ഗാര്ഹികപാചകസിലണ്ടറുകള്, എട്ട് വലിഗ്യാസ് കണ്‍വേട്ടര്‍, വിവിധപേരുകളിലെ15ഓളം ഗ്യാസ് ഏജന്‍സികളുടെ കണ്സ്യൂമര്ബുക്ക്, ഗ്യാസ്നിറച്ചശേഷം തൂക്കം നോക്കാന്‍ ഉപയോഗിക്കുന്ന യന്ത്രം എന്നിവ കണ്ടെടുത്തു. ഗാര്ഹികവാണിജ്യസിലണ്ടറുകള് സൂക്ഷിച്ച് മറിച്ചുവില്പന നടത്തിയതിന് നേരത്തെയും ഇയാള്‍ക്കെതിരെ കേസുണ്ട്.
ഈസ്റ്റ് സി.ഐ എ.ജെ.തോമസ്, ഗാന്ധിനഗര്‍ എസ്.ഐ എം.ജെ.അരുണ്‍, അഡീഷനല്‍ എസ്.ഐ അജിത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാധാകൃഷ്ണന്, ജീമോന്‍, ഷാഡോപൊലീസിലെ പി.എന്‍.മനോജ്, ഐ.സജികുമാര്‍ എന്നിവര്‍ നേതൃത്വംനല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: