പേടിച്ചു വിറച്ച് അടുത്തുണ്ടായിരുന്ന ഭദ്രകാളി ക്ഷേത്തിന്റെ മൂലയില്‍ ഒളിച്ചിരുന്ന ബാലന് ആകെ തളര്‍ന്നിരുന്നു. തളര്‍ന്ന് ഉറങ്ങിപ്പോയ അവന് ഒരു സ്വപ്നമുണ്ടായി.
‘അമ്മ! ഭവതിയുണ്ടോ.?.’ബബബ എന്ന പതിവുളള ചോദ്യം അവന് സ്വപ്നത്തിലും ആവര്‍ത്തിച്ചു.ഭദ്രകാളിയുടെ രൂപം സ്വപ്നത്തില്‍ പറഞ്ഞുഃ
‘ഞാനില്ല…’
‘അപ്പോള്‍ പിന്നെ ആരാണ് എന്നോട് സംസാരിക്കുന്നത്.?’
‘നീ ആരോടാണ് ചോദിക്കുന്നത്?.മൂന്നു കൊല്ലമായല്ലൊ നീ എന്നെ അലട്ടുന്നു. ഒപ്പം നീയും കുഴങ്ങുന്നു.’ബബ പുഞ്ചിരിയോടെയുളള കാളിയുടെ മറുപടിയില്‍ പതിനഞ്ചാം വയസ്സില്‍ ദൈവമുണ്ടെന്ന് ആ ബാലന് ബോദ്ധ്യപ്പെട്ടു.കളളന്മാരില് നിന്നും തന്നെ രക്ഷിച്ചത് കാളിയാണെന്ന വിശ്വാസവും ആബാലനു വന്നു.രാമന്,കൃഷ്ണന്,ശിവന് തുടങ്ങിയ ദേവന്മാരെ ഭജിച്ച് അനുഗ്രഹം വാങ്ങാനും ഒരു ഭക്തനെന്ന അംഗീകാരം നേടാനും ആ ബാലന് ശ്രമിച്ചു .എന്നാല്‍ ആ ദേവന്മാരില് ആരും തന്നെ സ്വീകരിച്ചതായി തോന്നാതിരുന്നതിനാല്‍ മാതാജി മാത്രമേ തന്നെ സ്വീകരിക്കുവെന്ന് തീര്‍ച്ചയാക്കുകയും ചെയ്തു.
ഹിന്ദുദേവിയായ മാതാജിയെപ്പറ്റിയുള്ള സങ്കല്പം ക്രൂരത,ഭീകരത,നാശനം എന്നിവയുടെ മൂര്‍ത്തിയെന്ന നിലയിലാണ്. ചിലപ്പോള്‍ അനുഗ്രഹദായിനിയും കരുണാനിധിയുമായി അനുഭവപ്പെടുമെന്നു മാത്രം. ഹിന്ദുക്കളുടെ മാത്രം ദേവിയായ മാതാജി ശക്തിസ്വരൂപിണിയാണ്;മായി സര്വ്വലോകമാതാവാണ്,ദൈവം മാതൃരൂപം കൈക്കൊണ്ടിരിക്കുകയാണ്.പ്രധാനമായും മാതാജി ഭയങ്കരിയും ശക്തിസ്വരൂപിണിയുമാണ്.മായിജിയാകട്ടെ മാതൃരൂപിണിയും സര്‍വ്വ സുഖപ്രദായിനിയും.സ്ത്രീ രൂപത്തില്‍ ഇരുവരും ആരാധിക്കപ്പെടുന്നുവെന്ന സാദൃശ്യമൊഴിച്ചാല്‍ മാതാജിയെപ്പറ്റിയും മായാജിയെപ്പറ്റിയുള്ള ധ്യാനങ്ങള്‍ പരസ്പരവിരുദ്ധമെന്നു പറഞ്ഞുകൂടായെങ്കിലും വളരെ വ്യത്യസ്തങ്ങളാണ്.
ഈവിത്യാസം ചൂണ്ടിക്കാണിക്കാതിരുന്നാല് സാത്വിക ദേവന്മാരായ ശിവനും രാമനും കൃഷ്ണനും സ്വീകരിക്കാത്ത തന്നെ നശീകരണായുധങ്ങളേന്തിയ മാതാജി സ്വീകരിച്ചു എന്ന കാര്യം ആ ബാലന് എത്രത്തോളം ഭയം ഉണ്ടാക്കിയെന്ന് മറ്റുളളവര്‍ക്ക് ബോദ്ധ്യമാവില്ല. ഒരു ഭയങ്കരമായ സാധന കുട്ടി ശീലിച്ചിരുന്നില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: