തിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം നടത്തുന്നതിന് പോലീസിന്റെ മുന്‍ അനുമതി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ക്രമസമാധാനം പാലിക്കാനും ഗതാഗതം നിയന്ത്രിക്കാനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യമാകാത്തക്കവിധം യോഗം നടക്കുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം.
മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും തങ്ങളുടെ അനുയായികള്‍ തടസ്സപ്പെടുത്തുന്നില്ലെന്ന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകര്‍ മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ തങ്ങളുടെ കക്ഷിയുടെ ലഘുലേഖ വിതരണം ചെയ്തോ ചോദ്യങ്ങള്‍ ഉന്നയിച്ചോ രേഖാമൂലമായോ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഒരു കക്ഷിയുടെ യോഗം നടക്കുന്ന സ്ഥലത്ത് കൂടി മറ്റൊരു രാഷ്ട്രീയകക്ഷി ജാഥ നടത്താന്‍ പാടില്ല. ഒരു കക്ഷിയുടെ ചുമര് പരസ്യങ്ങള്‍ മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്.
യോഗം നടത്താനുദ്ദേശിക്കുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം. അത്തരതത്തിലുള്ള ഉത്തരവുണ്ടെങ്കില്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. യോഗം നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റു സൗകര്യങ്ങളോ ഉപയോഗിക്കുന്നതിന് അനുവാദം ആവശ്യമായാല്‍ പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ മുന്‍കൂറായി അനുവാദം വാങ്ങണം.
സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയുള്ള ഹാളുകളില്‍ യോഗം നടത്താന്‍ അനുവദിച്ചാല്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും തുല്യ അവസരം നല്‍കണം. യോഗം അവസാനിച്ചാല്‍ അവിടെ സ്ഥാപിച്ച പ്രചരണസാമഗ്രികളെല്ലാം സംഘാടകര്‍ നീക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കരുതെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. ജാഥകളും പൊതുയോഗങ്ങളും നിലവിലുള്ള നിയമവ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: