അമ്പലപ്പുഴ: അമ്പലപ്പുഴ തെക്കുപഞ്ചായത്തില്‍ ബിജെപിക്കെതിരെ സിപിഎം- കോണ്‍ഗ്രസ് രഹസ്യ ധാരണ. പഞ്ചായത്തിലെ ഒന്‍പത്, 10, 11, 13, 15 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് – സിപിഎം നേതാക്കള്‍ രഹസ്യ ധാരണയിലെത്തിയത്. പഞ്ചായത്തിലെ സംവരണ വാര്‍ഡില്‍ ബോധപൂര്‍വ്വം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രികയില്‍ തെറ്റുവരുത്തുകയും ഇതേത്തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയുമായിരുന്നു.
ഇതോടെ കോണ്‍ഗ്രസ് വോട്ടുകള്‍ സിപിഎമ്മിന് നല്‍കാമെന്നും പകരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇപ്പോള്‍ മത്സരിക്കുന്ന പതിനൊന്നാം വാര്‍ഡില്‍ സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിനു നല്‍കാനുമാണ് ധാരണയിലായത്. ഇവിടെ സിപിഐക്കാണ് സിപിഎം സീറ്റു നല്‍കിയിരിക്കുന്നത്.
ബിജെപി ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുന്ന പത്താംവാര്‍ഡിലും സിപിഎം വോട്ടു കോണ്‍ഗ്രസിനു നല്കുന്ന തരത്തില്‍ ദുര്ബ്ബലസ്ഥാനാര്ത്ഥിയെയാണ് ഇവിടെ സിപിഎം നിര്‍ത്തിയിരിക്കുന്നത്. പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുനന പതിമൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ഘടകകക്ഷിയായ ആര്എസ്പിയ്ക്ക് സീറ്റു നല്‍കിയാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ ധാരണയായത്.
ഇതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സതി എസ്. നാഥ് പാര്‍ട്ടി നിര്‍ദ്ദേശം കാറ്റില്‍പറത്തി ഇവിടെ വിമതസ്ഥാനാര്ത്ഥിയായും മത്സരരംഗത്തെത്തിയിട്ടുണ്ട്. ബിജെപി ശക്തമായ മുന്നേറ്റം നടത്തുന്ന വാര്‍ഡുകളില്‍ ഇടതു- വലതു മുന്നണികള്‍ നടത്തുന്ന ഒത്തുകളി രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന നിരവധിപേര്‍ രംഗത്തെത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: