കൊല്ലം: ത്രികാല സത്യം ഉദ്ഘോഷിക്കേണ്ട കലയുടെ നാവ് നുണ പറയുന്ന കാലമാണിതെന്ന് തപസ്യ കലാസാഹിത്യ വേദി ജില്ലാ പഠനശിബിരം വിലയിരുത്തി. വാര്‍ത്തയുടെയും സാഹിത്യത്തിന്റെയും സൃഷ്ടാക്കളും വിതരണക്കാരും നുണയുടെ വില്പനക്കാരായി അധഃപതിച്ചതാണ് സമകാലിക സംഭവവികാസങ്ങള്‍ വെളിവാക്കുന്നത്. കേന്ദ്രസാഹിത്യ അക്കാദമി മുതല്‍ ലൈബ്രറി കൗണ്‍സില്‍ വരെയുള്ള എല്ലാ സാംസ്കാരിക സ്ഥാപനങ്ങളും ആജീവനാന്തം സ്വന്തം താല്പര്യങ്ങള്ക്ക് വിനിയോഗിക്കാമെന്ന ചിലരുടെ മോഹങ്ങള്‍ക്കേറ്റ ഇച്ഛാഭംഗമാണ് പുരസ്കാരങ്ങള്‍ മടക്കിനല്‍കുന്ന നടപടികള്‍ക്ക് പിന്നിലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടും ഭാരതത്തെക്കുറിച്ച് നല്ല നാളുകളുടെ വാര്‍ത്തകള്‍ പിറക്കുമ്പോഴാണ് ഇടതുരാഷ്ട്രീയത്തിന്റെ കൂലിക്കാരായി അധഃപതിച്ച ഇക്കൂട്ടര്‍ വിവാദനാടകങ്ങള് സൃഷ്ടിച്ച് ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കുന്നതെന്ന് തപസ്യ പഠനശിബിരം വിലയിരുത്തി.
കൊല്ലം പബ്ലിക്ക് ലൈബ്രറി ഹാളില്‍ നടന്ന പരിപാടി തപസ്യ സാംസ്കാരിക തീര്‍ത്ഥയാത്രാ സംഘാടക സമിതി ചെയര്മാന് എന്‍. ബാലമുരളി ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് കെ. വാസുദേവന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം മേഖലാ കാര്യദര്‍ശി എസ്.വാരിജാക്ഷന്‍, പ്രൊഫ.വി.എസ്.രാധാകൃഷ്ണന്, തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി എം.സതീശന്, ജില്ലാ ജനറല്‍ സെക്രട്ടറി ആര്. അജയകുമാര്‍, സെക്രട്ടറി അഡ്വ. അമ്പിളി, മഹാനഗര്‍ സെക്രട്ടറി പ്രതിലാല്‍, വി.പ്രസന്നകുമാര്‍, പ്രൊഫ.ജി. ശാന്തകുമാരി, വാളത്തുംഗല്‍ തങ്കമണി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: