ഭയങ്കരിയായ ഒരു ദേവിയുടെ ഉപാസകനാണ് താനെന്ന വിചാരം പതിനെട്ടു വയസുമാത്രം പ്രായമായിരുന്ന യുവാവിനെ വിറക്കൊളളിച്ചു.ഒരു ദിവസം ആ യുവാവ് സ്വയം പറഞ്ഞു.
‘ഞാനൊരു ഭാഗ്യപരീക്ഷ നടത്തുകയാണ്.സപ്തശതി നൂറ്തവണ വായിക്കും.അതൃപ്തി,കോപം,പ്രതികാരേച്ഛ എന്നിവ കൂടാതെ എന്നെ സ്വന്തം പുത്രനായി മാതാജി അംഗീകരിക്കുമെങ്കില്‍ ഞാന്‍ മാതാജിയുടേതായിരിക്കും.അല്ലെങ്കില്‍ ഒരു നാസികനോ ആത്മജ്ഞാന നിഷേധകനോ ആയി നന്മയും ഹൃദയ വിശാലതയും മനുഷ്യസ്നേഹമുളളവനായി ഞാന്‍ ജീവിതം നയിക്കും.’
ഇങ്ങനെയുളള സ്വയം തീരുമാനത്തില്‍ പതിനെട്ടാം വയസില്‍ പരീക്ഷണം തുടങ്ങി.
അന്ന് പൂനയില്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുകയായിരുന്നു.സപ്തശതി മുപ്പതു തവണ പാരായണം ചെയ്തപ്പോഴേക്കും അമ്മാവന്റെ കമ്പി കിട്ടി.
‘അമ്മക്ക് ദീനമാണെന്നും ഉടനെ ചെല്ലണമെന്നുമായിരുന്നു സന്ദേശം.”
ഉടന്‍ നാട്ടിലേക്ക് പുറപ്പെട്ടു.മേഹസേനാ ജില്ലാകളക്ടറായിരുന്ന അമ്മാവന് തന്നെ കാത്ത് തീവണ്ടിയാപ്പീസില് ഉണ്ടായിരുന്നു.അവിടെ വച്ച് സ്റ്റേഷന് മാസ്ററര് വഴി മറ്റൊരു കമ്പിസന്ദേശം അമ്മാവനു ലഭിച്ചു.അമ്മയെ ബാഹുചരാജിയെന്ന നാട്ടിലേക്ക് കൊണ്ടുപോയിയെന്ന്. അമ്മയുടെ അസുഖം, മകന് പൂനവിട്ട നിമിഷം മാറിയിരുന്നു.കോളേജ് പൂട്ടി,മറ്റു വദ്യാര്ത്ഥികളെല്ലാം വീട്ടില്‍ പോയിട്ടും തന്റെ സപ്തശതി വായന പൂര്‍ത്തിയാക്കാന്‍ വേണ്ടി പൂനയില്‍ താമസം തുടരാന്‍ തീര്‍ച്ചയാക്കിയ തന്നെ നാട്ടിലേക്ക് വരുത്താന്‍ മാതാജി എടുത്ത സൂത്രമായിരുന്നു അമ്മയുടെ അസുഖം.
അമ്മാവന്റെ കൂടെ താനും ബാഹുചരാജിയിലേക്കു പോയി.ഒരു ദിവസം വീട്ടില്‍ കഴിഞ്ഞപ്പോള്‍ പതിവില്ലാതെ പകലുറങ്ങിപ്പോയി.പകലുറക്കത്തില്‍ അവിടുത്തെ സുപ്രസിദ്ധമായ ക്ഷേത്രത്തിലെ മാതാജി തന്റെ അമ്മയായിരിക്കാമെന്ന് ആരോ പറയുന്നതായി ദൃഢമായിതോന്നി.അടുത്ത ദിവസം തന്നെ പുളകിതഗാത്രനായി താന്‍ പൂനയിരേക്കുമടങ്ങി.
കുട്ടിക്കാലം മുതല്‍ക്കെ തന്നില്‍ അന്തര്‍ലീനമായി കിടന്നിരുന്ന പ്രകൃത്യാതീതവും ഇന്ദ്രീയാതീതവുമായ ശക്തി പൂര്‍വ്വാധികം പ്രബലമായി വളര്‍ന്നു.തമ്മില്‍ കശപിശ കൂടി ക്രിമിനല്‍ കോടതി കയറാന്‍ പോയിരുന്നവരെ വെറും രണ്ടു മണിക്കൂര്‍ കൊണ്ട് യോജിപ്പിക്കുവാന്‍ കഴിയുമെന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: