കൊച്ചി: കേരളത്തില്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ ഒരു സാംസ്കാരിക കൂട്ടായ്മ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പ്രശസ്ത സംഗീത സംവിധായകന് സി. രാജാമണി പറഞ്ഞു.
തപസ്യ കലാസാഹിത്യ വേദി എറണാകുളം ജില്ലാ സമ്മേളനവും പഠനശിബിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിസ്തര്‍ക്കമായ സാംസ്കാരിക മുദ്രകള്പോലും തര്‍ക്കത്തിന്റെ പുകമറ ചാര്‍ത്തി അവയുടെ പ്രഭാവം മറയ്ക്കുന്ന പ്രവണത ആശാസ്യമല്ലെന്നും അങ്ങനെ ചെയ്യുന്നത് നാം നമ്മെത്തന്നെ വിലകുറച്ചു കാണുന്നതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലയും സംസ്കാരവും മനുഷ്യജീവിതത്തിന്റെ സുഗന്ധങ്ങളാണ്. അവയ്ക്ക് അതിര്‍വരമ്പുകളില്ലെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രശസ്ത സംഗീതജ്ഞന് കെ.ജി.ജയന് (ജയവിജയ) അഭിപ്രായപ്പെട്ടു.
തപസ്യ കാലോചിതമായ മുന്നേറ്റംകൊണ്ട് അനധികൃതമായ സാംസ്കാരിക അധിനിവേശങ്ങളെ പ്രതിരോധിക്കണമെന്ന് മുഖ്യ പ്രഭാഷണത്തില്‍ തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന് നായര്‍ വ്യക്തമാക്കി. തപസ്യ സന്ദേശഗാനങ്ങളുടെ സിഡി പ്രകാശനം കെ.ജി. ജയന് പ്രിയ ആര്. പൈയ്ക്കു നല്കി നിര്‍വഹിച്ചു.
എം.എ. കൃഷ്ണന്, മങ്കൊമ്പ് ഗോപാലകൃഷ്ണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നുള്ള പഠനശിബിരത്തില്‍ എം. സതീശന്, എം. മോഹനന്, എസ്. സജികുമാര്‍, ലക്ഷ്മീനാരായണന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. എറണാകുളം ജില്ലാ ഭാരവാഹികളായി സി. രാജാമണി (രക്ഷാധികാരി), മങ്കൊമ്പ് ഗോപാലകൃഷ്ണന് (അദ്ധ്യക്ഷന്‍), എസ്. സജികുമാര്‍ (സെക്രട്ടറി), പി.വി. അശോകന്, പി.ഐ. തമ്പി, എന്‍.മോഹനന് നായര്‍ (ഉപാദ്ധ്യക്ഷന്മാര്), വി.എന്‍. സന്തോഷ് കുമാര്‍, കെ.എസ്. പ്രസാദ്, യു. രാജേഷ് (ജോ.സെക്രട്ടറിമാര്‍), അജിത് പാനിപ്ര (സംഘടനാ സെക്രട്ടറി), പി.എസ്. പ്രമോദ് (സഹ.സംഘടനാ സെക്രട്ടറി), മായാവര്‍മ്മ (ട്രഷറര്‍), സജി നാരായണന്, കെ.പി. ഷാജി, പ്രിയ ആര്. പൈ, ആര്യാംബിക, കെ.എം. ഉദയന്‍, ശിവന് മുപ്പത്തടം, മനുരാജ്, മുരളി കട്ടാഴത്ത്, രാജഗോപാല വാര്യര്‍ (എക്സി. കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: