പത്തനാപുരം: ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ പരിഭാന്ത്രി പരത്തി ബിജെപിയെ വേട്ടയാടുന്ന ഇടതുവലതു മുന്നണികള്‍ക്ക് ശക്തമായ താക്കീതുമായി ദമ്പതികളക്കം നാലുപേര്‍ മത്സരരംഗത്ത്. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ മുസ്ലീം, ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളായ കാരംമൂട്, നടുമുരുപ്പ്, തുടങ്ങിയ വാര്‍ഡുകളിലാണ് പുതിയ മാറ്റത്തിനായി അബ്ദുള്‍ റസാഖ്, സെയ്താലി ഫാത്തിമ എന്നിവര്‍ അങ്കത്തിനിറങ്ങുന്നത്. കാരംമൂട് വാര്‍ഡില്‍ മത്സരിക്കുന്ന അബ്ദുള്‍ റസാഖും നടുമുരുപ്പ് വാര്‍ഡില്‍ മത്സരിക്കുന്ന സെയ്തലി ഫാത്തിമയും ഭാര്യാഭര്ത്താക്കന്മാരാണ്. കാലാകാലങ്ങളായി പത്തനാപുരം ഗ്രാമപഞ്ചായത്ത് ഭരിച്ചുമുടിച്ച ഇടതുവലത് മുന്നണികളുടെ ഉറക്കം കെടുത്തുകയാണ് ഇവര്‍. ദേശീയതലത്തിലുണ്ടായ മാറ്റം പ്രാദേശിക തലത്തിലും പ്രകടമാക്കാനുള്ള തിരക്കിട്ട പ്രചരണച്ചൂടിലാണ് സ്ഥാനാര്‍ത്ഥികള്‍. ബിജെപിയുടെയും ബിഎംഎസിന്റെയും സജീവപ്രവര്‍ത്തകരായ ദമ്പതികളുടെ സ്ഥാനാര്‍ത്ഥിത്വം അമ്പരപ്പോടെയാണ് ഇടതുവലത് കേന്ദ്രങ്ങള്‍ നോക്കിക്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: