ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ എംഎല്‍എ ഹോസ്റ്റലില്‍ ബീഫ് ഫെസ്റ്റ് നടത്തി വിവാദമുണ്ടാക്കിയ സ്വതന്ത്ര എംഎല്‍എ എന്‍ജിനീയര്‍ റാഷിദിന് നേരെ കരിയോയില്‍ പ്രയോഗം. റാഷിദിന് ഒപ്പം പത്രസമ്മേളനത്തിന് എത്തിയ, കഴിഞ്ഞ ദിവസം പെട്രോള്‍ ബോംബാക്രമണത്തില്‍ മരിച്ച റസൂലിന്റെ ബന്ധുക്കളുടെ ദേഹത്തും കരിയോയില്‍ വീണിട്ടുണ്ട്.
ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഏതാനുംപേര്‍ ചേര്‍ന്ന് ദേഹത്ത് കരിയോയില്‍ ഒഴിക്കുകയായിരുന്നു. തങ്ങള്‍ ഹിന്ദുസേനാ പ്രവര്‍ത്തകരാണെന്നാണ് ഇവര്‍ പറയുന്നത്. ഇവരില്‍ രണ്ടുപേരെ പോലീസ് പിടിച്ചിട്ടുണ്ട്. ഗോവധ നിരോധനത്തിന് എതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയ റാഷീദ് മുന്‍പ് പല വിവാദങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
പാര്‍ലമെന്റാക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിനെ വധിച്ചതിനെതിരെ പ്രതികരിച്ച റാഷീദ് അഫ്സല് ഗുരുവിന്റെ ഭൗതികാവശിഷ്ടം ബന്ധുക്കള്‍ക്ക് വിട്ടുനല്കണമെന്നാവശ്യപ്പെട്ട് വിവാദമുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: