ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുള്ള ബൂത്തുകളുടെ പട്ടിക കമ്മീഷന് ശേഖരിച്ചു. ജില്ലയില്‍ 316 ബൂത്തുകളാണ് പ്രശ്ന ബൂത്തുകളായി തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ 126 എണ്ണം അതീവ ഗുതുതര ബൂത്തുകളാണ്. അന്തിമ പരിശോധനയില്‍ കൂടുതല്‍ ബൂത്തുകളെ ഉള്‍പ്പെടുത്തി പോലീസ് പരിശോധന കര്‍ക്കശമാക്കും.പ്രശ്നബാധിത ബൂത്തുകളില്‍ വെബ് ക്യാമറ സ്ഥാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
അക്ഷയ സെന്ററുകളുടെ സഹായത്തോടെയാണു വെബ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ബൂത്തിലേക്കു വോട്ടര്‍ പ്രവേശിക്കുന്ന ഭാഗം കേന്ദ്രീകരിച്ചാണു ക്യാമറ ക്രമീകരിക്കുന്നത്. വോട്ട് ചെയ്യുന്ന ഭാഗത്തേക്കു ക്യാമറ ദിശ തിരിക്കില്ല. മുന്‍ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ബൂത്തുകള്‍ക്കു പുറത്തെ ദൃശ്യങ്ങള്‍ പകര്ത്തുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു വിഡിയോഗ്രഫര്‍മാരെ നിയമിക്കുമായിരുന്നു. ഇത്തവണ ഇതു സംബന്ധിച്ച നടപടിയില്‍ തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. നൂറനാട്, തഴക്കര, തെക്കേക്കര, അമ്പലപ്പുഴ വടക്ക്, തെക്ക്, വള്ളികുന്നം, കായംകുളം എന്നീ മേഖലകളിലാണ് പ്രശ്ന ബൂത്തുകള്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. മണ്ണഞ്ചേരിയില്‍ ഒരു ബൂത്തുമാത്രമാണ് പ്രശ്ന ബൂത്തായി നിശ്ചയിച്ചിട്ടുള്ളത്.
പത്തു മുതല്‍ അഞ്ചുവരെ പ്രശ്ന ബൂത്തുകളുള്ള പഞ്ചായത്തുകള്‍ ഏറെയാണ്. തണ്ണീര്‍മുക്കത്തും കഞ്ഞിക്കുഴിയിലും നാലുവീതം ബൂത്തുകളാണ് പ്രശ്ന ബൂത്തുകളായി നിശ്ചയിച്ചിട്ടുള്ളത്. പ്രശ്നബൂത്തായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ പോലീസിന്റെ കര്‍ശന പരിശോധനയും നിയന്ത്രണവും ഉണ്ടാകും. തിരഞ്ഞെടുപ്പു ദിവസം മറ്റ് ബൂത്തുകളില്‍നിന്ന് വ്യത്യസ്തമായി ഇവിടെ പോലീസ് നിരീക്ഷണം ഉണ്ടാകും.പ്രശ്നക്കാരെ അപ്പോള്‍ത്തന്നെ അറസ്റ്റുചെയ്യാനും മാതൃകാപരമായി ശിക്ഷ ലഭിക്കത്തവിധം കേസെടുക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്ന ബൂത്തുകളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കുന്നതിനൊപ്പം അന്യസംസ്ഥാന പോലീസിനെ ലഭിച്ചാല്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: