കോഴിക്കോട്: കോഴിക്കോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ റിസര്‍ച്ച് പഠന കേന്ദ്രമായകിര്ത്താഡ്സിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് വിവിധ പട്ടികജാതി/വര്ഗ്ഗ്സംഘടനകളുടെ ഏകോപനസമിതിയായ നാഷണല്‍ അലയന്‍സ് ഓഫ് എസ്.സി/എസ്.ടി ഓര്ഗനൈസേഷന് സംസ്ഥാന കമമിറ്റിയോഗം ആവശ്യപ്പെട്ടു.
പുതിയ സമുദായങ്ങളെ പട്ടികജാതി വര്‍ഗ്ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാറിന് ശുപാര്‍ശ ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പുതിയ സമുദായങ്ങളെ പട്ടികജാതി വര്ഗ്ഗലിസ്റ്റില് ഉള്‍പ്പെടുത്തുവാന്‍ കിര്‍ത്താഡ്സ് ശുപാര്‍ശ ചെയ്യരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോ-ഓര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്നിന് കിര്‍ത്താഡ്സ് ആസ്ഥാനത്തേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാനും യോഗം തീരുമാനിച്ചു.
പട്ടികജാതി/വര്‍ഗ്ഗക്കാരുടെ സംവരണത്തോട് 10 ശതമാനത്തില്‍ നിന്നുംജനസംഖ്യ ആനുപാതികമായി 20 ശതമാനമാക്കി ഉയര്‍ത്തണമെന്നും യോഗം വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധന് അദ്ധ്യക്ഷത വഹിച്ചു. ആര്.രാജമ്മ, കെ. ദേവയാനി, എം.കെ. ശിവാനന്ദന്, എം.വിദ്യാസാഗര്‍, കെ. അപ്പുണ്ണി,യു.എം. പുഷ്പ, എം. മണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: