തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. ക്ലീഫ് ഹൗസിലെത്തി രാവിലെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അഭ്യന്തരമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബന്ധുക്കളെ അറിയിച്ചു.
ഇതിനിടെ, ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമാണെന്ന് വ്യക്തമാക്കി അഭ്യന്തരവകുപ്പ് 2004 ല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പുറത്ത് വന്നു. തുടരന്വേഷണത്തിന് ഈ സത്യവാങ് മൂലം തടസ്സമാകുമെന്നാണ് ആക്ഷേപം.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണ സാധ്യത വിരളമാണെന്ന് െ്രെകംബ്രാഞ്ച് അറിയിച്ചിരുന്നു. ഇപ്പോഴുണ്ടായ വെളിപ്പെടുത്തല്‍ അടക്കം പരിശോധിച്ചാണ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയതെന്നായിരുന്നു െ്രെകംബ്രാഞ്ച് എസ്പി പികെ മധു പറഞ്ഞിരുന്നത്.
ആവശ്യമെങ്കില്‍ ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തുമെന്നും എസ്പി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: