കൊച്ചി: അന്തിമ വോട്ടര്‍ പട്ടികയും സപ്ലിമെന്ററി പട്ടികയും 22നകം ബന്ധപ്പെട്ട വരണാധികാരികളെ ഏല്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് എന്നിവയിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരാണ് പട്ടിക സമര്‍പ്പിക്കേണ്ടത്.
കൂട്ടിച്ചേര്‍ക്കലുകള്‍, തിരുത്തലുകള്‍ ഒഴിവാക്കലുകള്‍ തുടങ്ങിയ സപ്ലിമെന്ററി പട്ടികകള്‍ ഉള്‍പ്പെടെ നാലു കോപ്പികള്‍ സമര്‍പ്പിക്കണം. ഒരു കോപ്പി ഓഫീസില്‍ സൂക്ഷിക്കണം. അന്തിമ വോട്ടര്‍ പട്ടികയും സപ്ലിമെന്ററി പട്ടികയും പരിശോധിച്ച് ക്രമനമ്പറുകളും വോട്ടര്‍മാരെ സംബന്ധിക്കുന്ന ഉള്‍ക്കുറിപ്പുകളും കൃത്യമാണെന്ന് ഉറപ്പാക്കുകയും വേണം. ഒഴിവാക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും യഥാക്രമം ഡിലിറ്റഡ് ‘ഇ’ എന്നിങ്ങനെ ചുവന്ന മഷി കൊണ്ട് അടിസ്ഥാന പട്ടികയില്‍ രേഖപ്പെടുത്തണം. ആമുഖ പേജില്‍ പുരുഷന്മാര് സ്ത്രീകള്‍ മറ്റുള്ളവര്‍ എന്നിവരുടെ എണ്ണവും പോളിംഗ് സ്റ്റേഷന്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്, ജില്ലാ പഞ്ചായത്ത് ഡിവിഷന് എന്നിവയും സംവരണ വാര്‍ഡുകളുടെ കോളങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തണം.
പോസ്റ്റല്‍ ബാലറ്റുകള്‍ കമ്മീഷന് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളില്‍ വരണാധികാരികള്‍ അയക്കണം. ഇവ ‘പിബി’ എന്നു മാര്‍ക്ക് ചെയ്ത ശേഷം മാര്‍ക്ക്ഡ് കോപ്പി, വര്‍ക്കിംഗ് കോപ്പി എന്നിങ്ങനെ ഉപയോഗിക്കാവുന്ന വിധം വിതരണ കേന്ദ്രത്തില്‍ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറെ 29നകം ഏല്‍പ്പിക്കണം. ഇവ യഥാസമയം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ ജില്ലകളിലെയും ഇലക്ഷന് ഡപ്യൂട്ടി കളക്ടറും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: