ചണ്ഡീഗഡ്: വിവാദമായ ഡിഎല്‍എഫ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയ്ക്ക് ഹരിയാന സര്‍ക്കാര്‍ നോട്ടീസയച്ചു. ഇടപാടിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഹരിയാനയിലെ ഗുഡ്ഗാവില്‍ വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി 58 കോടിയോളം രൂപയ്ക്ക് ഡിഎല്‍എഫിന് കൈമാറിയ വാദ്രയുടെ ഉടമസ്ഥതയിലെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി നികുതിവെട്ടിച്ചെന്നാണ് ആരോപണം. കേസില്‍ വാദ്ര പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ക്രമക്കേട് വ്യക്തമായതിനെ തുടര്‍ന്ന് 2011ല്‍ അശോക് ഖേംക എന്ന ഉദ്യോഗസ്ഥന് വാദ്രയുടെ കമ്പനിയുടെ ഭൂമി കൈമാറ്റം തടയുകയുണ്ടായി. തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ ഖേംകയെ വേട്ടയാടാന്‍ ആരംഭിച്ചതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: