കോഴിക്കോട്:സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ നിയന്ത്രിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. ഗ്രാമ- ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ യഥാക്രമം 10,000, 30,000, 60,000 രൂപയും മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്പ്പറേഷന് വാര്‍ഡുകളില്‍ 60,000 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക. സ്ഥാനാര്‍ത്ഥി നാമനിര്‍ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള ദിവസങ്ങളില്‍ സ്ഥാനാര്‍ഥിയോ ഏജന്റോ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മറ്റാരെങ്കിലുമോ ചെലവഴിക്കാവുന്ന പരമാവധി തുകയാണിത്.
ഫലപ്രഖ്യാപനം മുതല്‍ 30 ദിവസത്തിനകം വിശദവും കൃത്യവുമായ കണക്ക് രസീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട അധികാരിക്ക് നല്‍കണം. ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് സ്ഥാനാര്‍ത്ഥികള്‍ ജില്ലാ കലക്ടര്‍ക്കുമാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. വരണാധികാരിയുടെ പക്കല്‍ നിന്നും ലഭിക്കുന്ന ഫോറത്തില്‍ വേണം കണക്കുകള്‍ എഴുതേണ്ടത്. ചെലവാക്കുന്നതിലും എഴുതുന്നതിലും സമര്‍പ്പിക്കുന്നതിലും പിഴവുകള്‍ വരുത്തുന്ന സ്ഥാനാര്‍ത്ഥിയെ അഞ്ചു വര്‍ഷത്തേക്ക് കമ്മീഷന് അയോഗ്യനായി പ്രഖ്യാപിക്കാം. സ്ഥാനാര്‍ത്ഥി നല്കുന്ന കണക്കുകള്‍ അഞ്ചു രൂപ അടച്ച് അപേക്ഷിക്കുന്ന ആര്‍ക്കും പരിശോധിക്കാവുന്നതാണ്. 25 രൂപ ഫീസ് നല്‍കുന്നവര്‍ക്ക് കണക്കിന്റെ ഭാഗികമായോ പൂര്‍ണമായോ ഉള്ള പകര്‍പ്പും നല്‍കുന്നതാണ്.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏത് തീയതിയിലും ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ കമ്മീഷന് നിയോഗിക്കുന്ന നിരീക്ഷകനോ കണക്കുകള്‍ പരിശോധിക്കാവുന്നതും സ്ഥാനാര്‍ത്ഥി കണക്കുകള്‍ ഹാജരാക്കേണ്ടതുമാണ്. ഈ പരിശോധന റിപ്പോര്‍ട്ട് കണക്കു സൂക്ഷിക്കുന്ന ഫോറത്തില്‍ രേഖപ്പെടുത്തുന്നതും പരിശോധനയില്‍ പരിഗണിക്കുന്നതുമാണ്. കൂടാതെ ദൈനംദിന കണക്കുകള്‍ അതാതിടങ്ങളില്‍ വച്ച് പരിശോധിക്കുന്നതിന് ചെലവ് നിരീക്ഷകരുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: