വാഷിംഗ്ടണ്‍: ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭാരതത്തിന്റെ പ്രതികരണം നിരാശാജനകമാണെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ നവാസ് ഷെരീഫ് വാഷിംഗ്ടണിലെ പാകിസ്ഥാന് സ്വദേശികള്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. പ്രധാനമായും കാശ്മീര്‍ പ്രശ്നം എടുത്തുകാണിച്ചാണ് നവാസ് ഷെരീഫ് സംസാരിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ പ്രതികരണം നിരാശാജനകമാണ്. കാശ്മീരാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രധാന പ്രശ്നം. കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം കണ്ടാല്‍ മാത്രമേ മേഖലയില്‍ സമാധാനമുണ്ടാക്കാന്‍ കഴിയൂ എന്നും നവാസ് ഷെരീഫ് പറഞ്ഞു. നാളെ പ്രസിഡന്റ് ബരാക് ഒബാമയുമായി ഷെരീഫ് ചര്‍ച്ച നടത്തും. ഭീകര സംഘടനകളെ നേരിടാന്‍ ഇരു രാജ്യങ്ങളും സൈനിക സഹകരണം ശക്തമാക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു.
നേരത്തെ അമേരിക്കയിലെത്തിയ നവാസ് ഷെരീഫിന് നാവിക ആസ്ഥാനത്ത് ഊഷ്മളമായ വരവേല്‍പ്പാണ് ഒരുക്കിയിരുന്നത്. പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാറും പാക് പ്രധാനമന്ത്രിയെ അനുഗമിച്ച് ഒപ്പമുണ്ടായിരുന്നു. പ്രസിഡന്റ് ബരാക് ഒബാമയുമായി വ്യാഴാഴ്ച്ച ഷെരീഫ് കൂടിക്കാഴ്ച്ച നടത്തും. യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അടക്കമുളള പ്രമുഖരുമായും ഷെരീഫ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: