നാദാപുരം: തൂണേരി പഞ്ചായത്തില്‍ കാലങ്ങളായി നിലനിന്നിരുന്ന സിപിഐ യിലെ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിക്കുന്നു ഒരുവിഭാഗം സിപിഐ വിമത പ്രവര്‍ത്തകര്‍ ലീഗ് സ്ഥാനാര്‍ഥിക്ക് വേണ്ടി രംഗത്ത് ഇറങ്ങി. തൂണേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ഥിയെ നിശ്ച് യിച്ചതില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു മുതിര്‍ന്ന പ്രവര്‍ത്തകരെ ഒഴിവാക്കി ചിലരുടെ താല്‍പ്പര്യം മാത്രം കണക്കിലെടുത്ത് കൂടിയാലോചന ഇല്ലാതെ പാര്‍ട്ടി പ്രവര്‍ത്തക കൂടിയല്ലാത്ത ആളെ സ്ഥാനാര്‍ഥി ആക്കിയതാണ് ചാലപ്പുറം ,വെള്ളൂര്‍ ,കോടഞ്ചേരി പ്രദേശത്തെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ തീരുമാനിച്ചത്. ഇവര്‍ പരസ്യമായി രംഗത്ത് ഇറങ്ങിയതും ബി ജെ പി സ്ഥാനാര്‍ഥികള്‍ ശക്തമായി രംഗത്ത് ഉള്ളതും തൂണേരി പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ നില പരുങ്ങലില്‍ ആക്കിയിരിക്കുകയാണ്.
കഴിഞ്ഞ തവണ ജയിച്ച സിപിഎം ഏരിയാകമ്മറ്റിഅംഗത്തെ ഒഴിവാക്കി പതിനൊന്നാം വാര്‍ഡില്‍ തൂണേരി സംഭവത്തില്‍ കൊല്ലപ്പെട്ട ശിബിന്റെ അച്ഛന് ഭാസ്കരന് സീറ്റ് നല്‍കിയതില്‍ ഈ വാര്‍ഡില്‍ ഘടകക്ഷികള്‍ക്കിടയിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിലും ഭിന്നത ഉയര്‍ന്നിട്ടുണ്ട് ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ഥിയും ജനസമ്മതനുമായ കണിയാറന്കണ്ടി സുരേഷിന്റെ സാന്നിധ്യവും മാറ്റ് വാര്‍ഡുകളില്‍ വാര്‍ഡുകളില്‍ സിപിഐയ്യും ,സിപിഎമ്മും തമ്മിലുള്ള പടലപിണക്കവും ഇത്തവണ തൂണേരി പഞ്ചായത്തില്‍ വിജയം ഉറപ്പാക്കിഎന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ ഉറക്കം കെടു ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: