കോഴിക്കോട്: കടലുണ്ടി തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള 26-ാമത് നവരാത്രി സംഗീതോത്സവത്തിന് ഇന്ന് തുടക്കമാകും. പ്രശസ്തരുടെ സംഗീതക്കച്ചേരി, ഗസല്‍, അക്ഷരപൂജ, എഴുത്തിനിരുത്ത്, പ്രശസ്ത പിന്നണി ഗായകന് എടപ്പാള്‍ വിശ്വനാഥന് നയിക്കുന്ന ഗാനവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. കടലുണ്ടി നവരാത്രി മണ്ഡപത്തിലാണ് (റാണി ടാക്കീസ്) സംഗീതോത്സവം നടക്കുന്നത്.
ഇന്ന് വൈകിട്ട് അഞ്ചിന് സംഗീതോത്സവം ഗാനരചയിതാവ് റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. നടന് കോഴിക്കോട് നാരായണന് നായര്‍ മുഖ്യാതിഥിയായിരിക്കും. ഇന്ന് രാവിലെ ഒമ്പതിന് ശാസ്ത്രീയ സംഗീത മത്സരം നടക്കും. രാത്രി ഏഴിന് ഹരിപ്പാട് കെപിഎന്‍ പിള്ളയുടെ സംഗീതക്കച്ചേരി ഉണ്ടായിരിക്കും.
നാളെ രാവിലെ ഒമ്പതിന് ലളിതഗാന മത്സരം, വൈകിട്ട് അഞ്ചിന് രാജീവ് കടലുണ്ടി നേതൃത്വം നല്കുന്ന ഗസല്‍സന്ധ്യ വൈകിട്ട് ഏഴിന് താമരക്കാട് ഗോവിന്ദന് നമ്പൂതിരിയുടെ സംഗീതക്കച്ചേരി എന്നിവയും ഉണ്ടായിരിക്കും. 23ന് രാവിലെ ഏഴിന് എഴുത്തിനിരുത്ത്. ഒമ്പത് മുതല്‍ തപസ്യ സംഗീത വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന സംഗീതാരാധന, ഉച്ചക്ക് മൂന്നിന് പുതിയ സംഗീത ക്ലാസ് ആരംഭവും നടക്കും.
സന്തോഷ് വെള്ളായിക്കോടിന്റെ സ്മരണയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന സംഗീതോത്സവത്തിന്റെ ഭാഗമായി എം.എം.മഠത്തില്‍, ഗിരീഷ് മണ്ണൂര്‍, കൃഷ്ണദാസ് വല്ലാപ്പുന്നി, മോഹന്‍ദാസ് പ്രബോധിനി എന്നിവരെ അനുമോദിക്കുമെന്നും ജനറല്‍ കണ്‍വീനര്‍ സുധീര്‍ കടലുണ്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: