തിരുവനന്തപുരം: വ്യാപകമായ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഫയര്‍ ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റിയതെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. ഫയര്‍ ഫോഴ്സ് മേധാവി എന്ന നിലയില്‍ ജേക്കബ് തോമസിനെതിരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തന്നെയാണ് വിവരാവകാശ നയമപ്രകാരമുള്ള മറുപടി ലഭിച്ചിരിക്കുന്നത്.
പ്രകൃതി ക്ഷോഭങ്ങളില്‍ പെട്ടവര്‍ക്ക് പോലും ഫയര്‍ ഫോഴ്സിന്റെ സഹായം ലഭ്യമാക്കാന്‍ ജേക്കബ് തോമസ് തയ്യാറാകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. തുടര്‍ന്നാണ് അഡ്വ.ഡിബി ബിനു വിവരാവകാശ നിയമപ്രകാരം എത്ര പരാതികള്‍ ലഭിച്ചെന്ന ചോദ്യം ഉന്നയിച്ചത്. പരാതികളുടെ പകര്‍പ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് ലഭിച്ച മറുപടിയിലാണ് ജേക്കബ് തോമസിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വ്യക്തമാക്കിയത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും പരാതി ലഭിച്ചിട്ടില്ല. പത്രവാര്‍ത്തകളുടെയും വാക്കാലുള്ള പരാതികളുടെയും അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
ജേക്കബ് തോമസിന്റെ സ്ഥാനമാറ്റത്തിന് പിന്നില്‍ ഫല്‍റ്റ് ലോബിയാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തിയതും നിബന്ധനകള്‍ പാലിക്കാതെയുള്ള നിര്‍മ്മാണങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്കിയതും ഫല്‍റ്റ് ലോബിയുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമര്‍ശന നടത്തിയത് അപൂര്‍വസംഭവമായിരുന്നു. ഏത് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന വെളിപ്പെടുത്തേണ്ടതും ഇനി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: