മുംബൈ: മുന്‍ പാക് വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹമ്മൂദ് കസൂരിയ്ക്ക് എതിരെ വന്‍ പ്രതിഷേധമുയര്‍ത്തിയ ശിവസേന മലാല യൂസഫ് സായിയെ പിന്തുണച്ച് രംഗത്ത്.
ഭാരതത്തിനെതിരായ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കസൂരിയെപ്പോലയല്ല മലാലയെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. അതിനാല്‍ തന്നെ മലാല യൂസഫ് സായി ഭാരതത്തിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞത്.
കസൂരിയ്ക്ക് പുറമേ പാക് ഗായകന് ഗുലാം അലിയെയും പാക് ക്രിക്കറ്റ് ടീമിനെയും ശിവസേന വിലക്കിയിരുന്നു.
പാക് സഹായത്തോടെയുള്ള ഭീകരത്തെയാണ് ശിവസേന എതിര്‍ക്കുന്നത്. ഭാരതത്തെ അസ്ഥിരമാക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നും ശിവസേന വ്യക്തമാക്കുന്നു. പാക് താരങ്ങളായ ഫവദ് ഖാന് , മഹിരാ ഖാന് എന്നിവരെയും മഹാരാഷ്ട്രയില്‍ പ്രവേശിക്കുന്നതിന് ശിവസേന വിലക്കേര്‍പ്പെടുത്തിയിരുന്നു. റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പ്രചാരണപരിപാടികള്‍ക്കായാണ് ഇവര്‍ ഭാരതത്തില്‍ എത്തുന്നത്.
പാകിസ്ഥാനില്‍ നിന്നുള്ള ചലച്ചിത്ര താരങ്ങളെയോ, ഗായകരെയോ , ക്രിക്കറ്റ് താരങ്ങളെയോ തങ്ങള്‍ മഹാരാഷ്ട്രയിലെ മണ്ണില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് ചിത്രപദ് സേന ജനറല്‍ സെക്രട്ടറി അക്ഷയ് ഭര്ദപുര്ക്കാര് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: