ആലപ്പുഴ: ആഭ്യന്തരമന്ത്രിയുടെ അന്ത്യശാസനവും തള്ളി ഹരിപ്പാട് മണ്ഡലത്തില്‍ എഗ്രൂപ്പ് വിമതരായി മുന്നോട്ട്. മുതുകുളം പഞ്ചായത്തിലെ പത്തു വാര്‍ഡിലും ബ്ലോക്ക്, ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലും റിബല്‍ സ്ഥാനാര്ത്തികള് മത്സരത്തിനുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടപ്പുകളില്‍ കോണ്‍ഗ്രസ് റിബലായി മത്സരിച്ചപലരും കൈപ്പത്തി ചിഹ്നത്തിലും ഇവിടെ മത്സരിക്കുന്നു.
മന്ത്രി രമേശ്ചെന്നിത്തലയുടെ താക്കീതിനെ അവഗണിച്ചാണ് മുതുകുളത്ത് വിമതര്‍ മത്സരത്തില്‍ ഉറച്ചുനില്‍ക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് ഗ്രൂപ്പുപോര് മറനീക്കി പുറത്തുവന്നിട്ട് ഏറെനാളായി. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്താന്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിരുന്നില്ല.
ഇതേതുടര്‍ന്ന് എഗ്രൂപ്പ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുതുകുളം കോണ്‍ഗ്രസ് പ്രവര്‍ത്തക കൂട്ടായ്മ രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. രമേശ് ചെന്നത്തല ഉള്‍പ്പെടെയുള്ള ഐഗ്രൂപ്പ് പ്രവര്‍ത്തകരൂടെ നിരന്തര അവഗണനയാണ് ഈതീരുമാനത്തിന് കാരണമായി പറയുന്നത്.
പഞ്ചായത്തിലെ 10 വാര്‍ഡുകളിലും പഞ്ചായത്ത് ഉള്‍പ്പെടുന്ന രണ്ട് ബ്ലോക്ക് ഡിവിഷനിലും ജില്ലാപഞ്ചായത്ത് ഡിവിഷനിലുമാണ് എഗ്രൂപ്പ് സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കുന്നത്.
പഞ്ചായത്തിലെ മൂന്ന് സഹകരണസ്ഥാപനങ്ങളില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും പരാജയപ്പെടുത്തി ഭരണം നേടാന്‍ എ ഗ്രൂപ്പിനായിരുന്നു. വിമതര്‍ രംഗത്തുവന്നതോടെ പഞ്ചായത്തില്‍ ബിജെപിയുടെയും ഇടതുപക്ഷത്തിന്റെയും പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: