ചെങ്ങന്നൂര്‍: ശബരിമല പുതിയ മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരി മുണ്ടന്‍കാവ് താഴ്മണ്മഠത്തിലെത്തി തന്ത്രിമാരുടെ അനുഗ്രഹം തേടി. ശബരിമല ദര്‍ശനത്തിന് ശേഷം മക്കള്‍ പ്രണവ്, പ്രശോഭ് എന്നിവരോടൊപ്പം ഇന്നലെ വൈകിട്ട് നാലരയോടെ എസ്.ഇ. ശങ്കരന് നമ്പൂതിരി താഴ്മണ്മഠത്തിലെത്തിയത്. തുടര്‍ന്ന് വലിയ തന്ത്രി കണ്ഠരര് മഹേശ്വരര്, കണ്ഠരര് മോഹനരര്, കണ്ഠരര് രാജീവര് എന്നിവരുടെ അനുഗ്രഹം വാങ്ങുകയും ചെയ്തു. ശബരിമലയിലേക്ക് കെട്ടുമുറുക്കി യാത്രയാകേണ്ടത് മേല്‍ശാന്തിയുടെ കുടുംബവീടായ തിരുവന്‍വണ്ടൂര്‍ മരങ്ങാട്ട് ഇല്ലത്തുനിന്നും ആകണമെന്നും, സ്വീകരണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും കണ്ഠരര് രാജീവരര് അറിയിച്ചു.
അയ്യപ്പനെ മനസില്‍ ധ്യാനിച്ച് കര്‍മ്മങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ കഴിയട്ടെ എന്ന് അനുഗ്രഹിച്ചാണ് തന്ത്രിമാര്‍ മേല്‍ശാന്തിയെ യാത്രഅയച്ചത്. പന്തളം കൊട്ടരത്തിലെ മുന്‍ രാജപ്രതിനിധി തിരുവാതിരനാള്‍ ഹരിവര്‍മ്മ, ബാംഗ്ലൂര്‍ ജാലഹള്ളി അയ്യപ്പക്ഷേത്ര ഭാരവാഹികളായ വി.വി. പണിക്കര്‍, എം.എ. വെങ്കിടേശ്വരന്, ഗുരുസ്വാമി വി.നാരായണന് എന്നിവരും മേല്‍ശാന്തിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: