ആലപ്പുഴ: യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രിക അസാധുവാക്കണമെന്ന് ജി. സുധാകരന് എംഎല്‍എ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയിട്ടുള്ളത്. ആലപ്പുഴ പ്രസ്ക്ലബുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്ന പത്രികയിലെ വാഗ്ദാനം നിയമവിരുദ്ധമാണ്. ജില്ലാകളക്ടര്‍ ഇടപെട്ട് ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ജില്ലാ കളക്ടര്‍ക്ക് സിപിഎം നേതാവ് ആര്. നാസര്‍ രേഖാമൂലം പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാല്‍ എംപിയും കൊടിക്കുന്നില്‍ സുരേഷ് എംപിയും ബെല്ലും ബ്രേക്കുമില്ലാതെ വാഗ്ദാനം നല്‍കുകയാണ്. യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ചുകഴിഞ്ഞു. കായംകുളത്ത് യുഡിഎഫിന്റെ നഗരസഭാ ചെയര്‍പേഴ്സണാണ് ബിജെപിയല്‍ ചേര്‍ന്നത്. എല്‍ഡിഎഫിനു മാത്രമേ ജില്ലയെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയൂവെന്നും എല്‍ഡിഎഫിന്റെ ജില്ലാ പഞ്ചായത്തിലേക്കുള്ള പ്രകടന പത്രിക പ്രകാശന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നിരവധി വാഗ്ദാനങ്ങളാണ് എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കേണ്ടുന്ന കാര്യങ്ങള്‍ വരെ എല്‍ഡിഎഫ് പ്രകടന പത്രികയിലുണ്ട്. ഗ്രാമീണ റോഡുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഗ്രാമീണ റോഡുവികസന കോര്പറേഷന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പദ്ധതിയിലുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷ ക്കാലയളവില്‍ നടത്താന്‍ കഴിയാത്ത നിരവധിപദ്ധതികളാണ് പത്രികയിലുള്പ്പെടുത്തിയിട്ടുള്ളത്. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്, സിപിഐ ജില്ലാ അസി. സെക്രട്ടറി ടി.ജെ. ആഞ്ചലോസിന് പത്രിക നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: