ജെമൊയ്ന്: ബീഹാറിലെ പക്കാരി ഗ്രാമത്തില്‍ നിന്നും ഏഴു തൊഴിലാളികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ആയുധധാരികളായ 50 പേര് അടങ്ങുന്ന ഒരു സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഒരു സ്വകാര്യ കമ്പനിയുടെ പാലം നിര്‍മ്മിക്കുന്ന തൊഴിലാളികളില്‍ നാലുപേരാണ് ഇവരുടെ പിടിയിലായത്. ബാക്കി മൂന്നുപേര്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിങ്ങ് വകുപ്പിലെ ഉദ്യോഗസ്ഥരാണ്.
മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചന്ദ്രന് യാദവ്, പ്രദീപ്യാദവ്, ദൂല്ട്ടോസ് യാദവ്, വിഹയ്സിങ് എന്നീ കെട്ടിട തൊഴിലാളികളും ധര്മ്മേന്ദ്രയാദവ്, യോഗേന്ദ്ര യാദവ്, അനില്‍ സിങ്ങ് എന്നീ ഹെല്‍ത്ത് എഞ്ചിനീയറിങ്ങ് വകുപ്പിലെ ഉദ്യോഗസ്ഥരുമാണ്.
മാവോയിസ്റ്റുകള്‍ ഗാര്‍ഹി വനപ്രദേശത്ത് ഇവരെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുകയാണെന്നും പണത്തിനുവേണ്ടിയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ ഗാര്‍ഹി വനപ്രദേശത്ത് ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടത്തുകയാണെന്നും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും പ്രത്യേക സേനയും ഇവര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുകയാണെന്നും ഉദ്യോഗസ്ഥവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: